Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലാം ദിവസവും വിപണി താഴോട്ട്

Share Down
മുംബൈ: ഗ്രീസിലെയും ഫ്രാന്‍സിലെയും ഭരണമാറ്റത്തെ തുടര്‍ന്ന് യൂറോപ്പില്‍ ഉടലെടുത്ത പുതിയ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണിയെയും പിടിച്ചുലയ്ക്കുന്നു. തുടര്‍ച്ചയായ നാലാം ദിവസും സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. വ്യാവസായിക വളര്‍ച്ചാനിരക്കിലുണ്ടായ വന്‍ ഇടിവാണ് വെള്ളിയാഴ്ച വിപണിക്ക് തിരിച്ചടിയായത്. സെന്‍സെക്‌സ് 127.07 പോയിന്റ് താഴ്ന്ന് 16292.98ലും നിഫ്റ്റി 36.80 കുറഞ്ഞ് 4928.90ലും ക്ലോസ് ചെയ്തു.

മാര്‍ച്ചിലെ ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 3.5 ശതമാനത്തിലേക്ക് താഴ്ന്നു. വാസ്തവത്തില്‍ സാമ്പത്തിക മേഖല 1.5 ശതമാനം അധികമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഫെബ്രുവരിയിലെ നിരക്ക് 4.1 ശതമാനമായിരുന്നു.

ഐര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. 16.25 പോയിന്റ് താഴ്ന്ന് 105.20ലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്. ഇന്ത്യന്‍ ബാങ്കിനും ടിടികെ പ്രസ്റ്റീജിനും ജെഎസ്ഡബ്ല്യു സ്റ്റീലിനും ഭാരത് ഫോര്‍ജ് ലിമിറ്റഡിനും നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുള്ളത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി നഷ്ടത്തിലേക്ക് കൂപ്പുകുത്തികൊണ്ടിരുന്ന മണപ്പുറം തിരിച്ചുവരവ് നടത്തിയ ദിവസം കൂടിയായിരുന്നു. 20.15ല്‍ വില്‍പ്പന ആരംഭിച്ച മണപ്പുറം ഒരു സമയത്ത് 23.90 വരെ ഉയര്‍ന്നതിനുശേഷം 23.05ലാണ് ക്ലോസ് ചെയ്തത്. ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ബജാജ് ഓട്ടോ ലിമിറ്റഡ് കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+