വിഎസിനെ കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല: ഹംസ
മലപ്പുറം : വിഎസ് അച്യുതാനന്ദനെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം ടികെ ഹംസ. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞാല്‍ തനിക്ക് 'പിരാന്തായി'പ്പോകുമെന്നും അതുകൊണ്ട് ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഹംസയുടെ പ്രതികരണം.
വളാഞ്ചേരിയില്‍ നടന്ന സിപിഎം യോഗത്തിലായിരുന്നു ഹംസയുടെ വിവാദ പരാമര്‍ശം. ടിപി ചന്ദ്രശേഖരന് കൊലപാതകത്തില്‍ പിണറായി അടക്കമുള്ള നേതാക്കളെ പ്രതിയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ വിഎസിനേയും കുടുക്കാം. വിഎസിനെ ടിപി വധത്തില്‍ കുടുക്കിയാല്‍ ഒരു ശല്യം ഒഴിഞ്ഞു പോയേനെ.
പാര്‍ട്ടിയ്ക്ക് അപകടം വരുമ്പോഴൊക്കെ പിന്നില്‍ നിന്നു കുത്തിയിട്ടുള്ള നേതാവാണ് വിഎസ് എന്നും ഹംസ പറഞ്ഞു. എന്നാല്‍ തന്റെ പരാമര്‍ശം വിവാദമായതോടെ മറ്റൊരു യോഗത്തില്‍ വച്ച് ഹംസ ഇത് തിരുത്തിയിരുന്നു.
എന്നാല്‍ ഹംസയുടെ പ്രതികരണം വെറും ഏറനാടന്‍ തമാശ മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications