Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ കലാപം, കൂട്ടപലായനം

Assam Violence
ഗുവാഹത്തി: അസമില്‍ ഇരുവിഭാഗം ജനങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് കലാപം പൊട്ടിപുറപ്പെട്ടു. അക്രമസംഭവസംഭവങ്ങളില്‍ ഇതുവരെ 19 പേര്‍ കൊല്ലപ്പെടുകയും പതിനായിരകണക്കിനാളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൊക്രജ്ഹര്‍ ജില്ലയില്‍ ഗോത്രവര്‍ഗ്ഗവിഭാഗങ്ങളും ഇവിടെ കുടിയേറിയ മുസ്ലീങ്ങളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജില്ലാ അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് 50000ഓളം ആളുകളാണ് വീടും സ്ഥലവും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിട്ടുള്ളത്.

ബോഡോ ഗോത്രവര്‍ഗ്ഗമേഖലയിലെ അഞ്ചു യുവാക്കളെ അജ്ഞാതസംഘം കൊലപ്പെടുത്തിയതോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. കൊലയ്ക്കു പിന്നില്‍ മുസ്ലീങ്ങളാണെന്ന് സംശയിച്ച് ആയുധധാരികളായ ബോഡോ സംഘം ആക്രമങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.

വീടുകളും സ്‌കൂളുകളും ഓഫിസുകളും അഗ്നിക്കിരയാക്കി ഇരുവിഭാഗം ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിരാഗ് ജില്ലയിലേക്കും കലാപം പടര്‍ന്നിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപം പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് മേഖലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഓള്‍ മൈനോരിറ്റി സ്റ്റുഡന്‍സ് യൂനിയന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തീവ്രസ്വഭാവമുള്ള ചില മുസ്ലീം സംഘടനകള്‍ സന്നദ്ധസംഘടനകളുടെ മറവില്‍ ഇവിടെ സജീവമായിരുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+