Get Updates
Get notified of breaking news, exclusive insights, and must-see stories!

പങ്കാളിത്ത പെന്‍ഷന്‍: തീരുമാനം ഈ മാസം

KM Mani
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഈ മാസം തന്നെ തീരുമാനമെടുക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണിത്. ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളത്തിനായി 1,380 കോടിയും പെന്‍ഷന്‍ ഇനത്തില്‍ 650 കോടിയും ഉള്‍െപ്പടെ 2,000 കോടിയിലധികമാണ് പ്രതിമാസം സര്‍ക്കാര്‍ ചെലവിടുന്നത്.

ഓണത്തോടനുബന്ധിച്ച് ശമ്പളം, പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത എന്നിങ്ങനെ അധികബാധ്യത വരുന്നതിനാല്‍ ഈ മാസം സാമ്പത്തിക നില കൂടുതല്‍ പരുങ്ങലിലാവും. സെപ്റ്റംബറിലെ ശമ്പളവും പെന്‍ഷനും മുന്‍കൂറായി നല്‍കണം. ഇതിന് പുറമേ ബോണസിനും ബത്തയ്ക്കുമുള്ള പണം കണ്ടെത്തണം. ഇതു മൂലം നാലായിരം കോടിയലധികമാവും ഈ മാസത്തെ ചെലവ്. കടത്തില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന് ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.

ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ പ്രതിവര്‍ഷം 1,500 കോടിയുടെ വര്‍ധനയുണ്ടായി. 2014 ആവുമ്പോഴേയ്ക്കും ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും എണ്ണം തുല്യമാവും. ഈ സാഹചര്യത്തിലാണ് പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തില്‍ ഈ മാസം തന്നെ തീരുമാനമെടുക്കാന്‍ മന്ത്രിസഭ ഒരുങ്ങുന്നത്.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നികുതിപിരിവില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നികുതി വരവില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 1,000 കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+