Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പാലായനംചെയ്യുന്നു

കറാച്ചി: പാകിസ്താനിലെ ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ മുസ്ലീ വിശ്വാസികളല്ലാത്തവര്‍ക്കു നേരെ വന്‍തോതില്‍ ആക്രമണം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ പലപ്പോഴും അക്രമികള്‍ക്ക് വേണ്ട പിന്തുണ നല്‍കുകയാണ് ചെയ്യുന്നതെന്ന് ദ എക്‌സ്പ്രസ് ട്രിബൂണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

Pak Hindu

ജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ഈ മേഖലയിലെ 60ഓളം കുടുംബങ്ങള്‍ ഇന്ത്യയിലേക്ക് പാലായനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. നിര്‍ബന്ധ മതപരിവര്‍ത്തനത്തില്‍ നിന്നു രക്ഷ നേടാന്‍ തീര്‍ത്ഥയാത്രയ്‌ക്കെന്ന വ്യാജേന ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കാനാണ് ഇവരുടെ പദ്ധതി.

60 കുടുംബങ്ങളില്‍ നിന്നുള്ള 250ഓളം പേര്‍ക്ക് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ 30 ദിവസത്തേക്കുള്ള യാത്രക്കാണ് വിസ അനുവദിച്ചിട്ടുള്ളത്. യാത്രക്കൊരുങ്ങുന്നവരുടെ അയല്‍വാസികളെ ഉദ്ധരിച്ചാണ് പത്രം റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്.

സംഘത്തിലെ ഭൂരിഭാഗം പേരും പാകിസ്താനിലുള്ള അവരുടെ സ്ഥലവും മറ്റു വസ്തുവഹകളും വിറ്റൊഴിവാക്കിയതിനുശേഷമാണ് യാത്രയ്‌ക്കൊരുങ്ങുന്നത്. തിരിച്ചുവരവുണ്ടാവില്ലെന്ന് ഇവരില്‍ പലരും അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തിട്ടുണ്ട്.

ഹിന്ദു പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയി മതപരിവര്‍ത്തനം നടത്തുന്ന പ്രവണത ഈ മേഖലയില്‍ വര്‍ധിച്ചുവരുന്നതാണ് ഇത്തരമൊരു പാലായനത്തിനുള്ള ആസന്നകാരണം. എന്നാല്‍ രാജ്യത്തെ വിവിധ ഹിന്ദുസംഘടനകള്‍ ഈ റിപ്പോര്‍ട്ട് നിരാകരിച്ചിട്ടുണ്ട്. ഈ തീര്‍ത്ഥയാത്രക്കാരിലെ 100 പേരടങ്ങുന്ന ആദ്യസംഘത്തെ വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നതില്‍ ഗൂഡാലോചനയുണ്ടെന്ന് പാകിസ്താന്‍ ആരോപിച്ചു.

ഏത് മതത്തിന്റെ പേരിലായാലും കുടിയേറ്റത്തെ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവരുതെന്ന നിലപാടാണ് നയതന്ത്രവിദഗ്ധര്‍ക്കുള്ളത്. വെറും വോട്ടിനുവേണ്ടി ലക്ഷക്കണക്കിന് ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയതിന്റെ ദൂഷ്യഫലം ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അസമില്‍ ബോഡകളും കുടിയേറ്റക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+