ഷുക്കൂര്‍ വധം: ടിവി രാജേഷും ജയിലില്‍

തിങ്കളാഴ്ച രാവിലെ കോടതി വിധി വന്നശേഷം സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പാര്‍ട്ടി നേതാക്കളുമായും മുതിര്‍ന്ന അഭിഭാഷകരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. അതേസമയം രാജേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിയ്ക്കുന്നുണ്ട്.
ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് കോടതിയിലെത്തിയ രാജേഷിനൊപ്പം സിപിഎം നേതാവ് എം.വി. ജയരാജന്, എസ്എഫ്ഐ നേതാവായിരുന്ന ഷംസീര്‍ എന്നിവരും അഭിഭാഷകനും ഉണ്ടായിരുന്നു. കോടതിയിലേക്ക് കയറവേ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
തളിപ്പറമ്പ് അരിയില്‍ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെയാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സ്ഥലത്തെത്തിയ ജയരാജനും രാജേഷും സഞ്ചരിച്ച വാഹനം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് രാജേഷിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. കേസില്‍ അറസ്റ്റിലായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേയും ഇതേ കുറ്റമാണ് ചുമത്തിയിരുന്നത്.
-
എറണാകുളം ഐഎസ്ജെഡിക്ക് നൽകും, അങ്കമാലി സിപിഎം എടുക്കും; 55 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കും -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി












Click it and Unblock the Notifications