എമേര്‍ജിങ് കേരള: ഹരിത എംഎല്‍എമാര്‍ മറുകണ്ടം ചാടി
തിരുവനന്തപുരം: 'എമേര്‍ജിങ് കേരളയിലെ' ചില പദ്ധതികള്‍ സുതാര്യമല്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയ യു.ഡി.എഫിലെ ഹരിത എം.എല്‍.എമാര്‍ മറുകണ്ടം ചാടി.
തെറ്റുകള്‍ തിരുത്താന്‍ തയാറായ സാഹചര്യത്തില്‍ എമര്‍ജിങ് കേരളയ്ക്കു പിന്തുണ നല്‍കുന്നതായി ബ്ലോഗിലൂടെ ഹരിത എംഎല്‍എമാര്‍ വ്യക്തമാക്കി. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ തുറന്ന സമീപനത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സ്വീകരിക്കാന്‍ തയ്യാറായെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കുന്നു.
ഇക്കാര്യങ്ങള്‍ തങ്ങളുടെ ബ്ലോഗിലൂടെയാണ് വി.ഡി. സതീശന്, ടി.എന്‍. പ്രതാപന് എന്നിവര്‍ അടക്കമുള്ള ഹരിത രാഷ്ട്രീയത്തിന്റെ വക്താക്കളായ എം.എല്‍.എമാര്‍ പറഞ്ഞിരിക്കുന്നത്.
സംസ്ഥാനത്തെ ഒരിഞ്ചുഭൂമി പോലും സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറില്ലെന്നും പരിസ്ഥിതി ആഘാത പഠനം നടത്തുമെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ചില കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നും അല്ലാതെ നിക്ഷേപം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിമര്‍ശിക്കുകയായിരുന്നില്ലെന്നും ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.
ഇടതുപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടിനോട് യോജിക്കുന്നില്ല. എമേര്‍ജിങ് കേരളയ്ക്കു വേണ്ടി ഇരുപതു ശതമാനം പദ്ധതികള്‍ വൈദഗ്ധ്യമില്ലാതെയാണു തയാറാക്കിയത്. ഇതു പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിക്കുന്നു.
എമേര്‍ജിങ് കേരളയ്ക്ക് എല്ലാവിധ ആശംസകളും എം.എല്‍.എമാര്‍ നേരുന്നുണ്ട്. സര്‍ക്കാരിന്റെ തിരുത്തല്‍ നടപടികളെ സ്വാഗതം ചെയ്യുന്നതായി അവര്‍ അറിയിച്ചു. പദ്ധതികള്‍ രാഷ്ട്രീയ നേതൃത്വം പുനപരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications