Get Updates
Get notified of breaking news, exclusive insights, and must-see stories!

എമേര്‍ജിങ് കേരളയ്ക്ക് തുടക്കമായി

Emerging Kerala
കൊച്ചി: കേരളത്തെ നിക്ഷേപകേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന് തുടക്കമായി. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു. നിക്ഷേപ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാരിനെയും വ്യാവസായികളെയും ഒരുമിച്ചുകൊണ്ടുവരുന്ന സംരഭമാണിത്. സാമ്പത്തിക-സാമൂഹ്യ വികസനത്തില്‍ കേരളത്തെ ഒരു പവര്‍ഹൗസാക്കി മാറ്റാനും കേരളത്തില്‍ നിക്ഷേപ സാഹചര്യമൊരുക്കാനും എമേര്‍ജിംഗ് കേരളയ്ക്കാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പരിപാടി സംഘടിപ്പിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. അതേസമയം ഉദ്ഘാടന പ്രസംഗത്തില്‍ കേരളത്തിനായി പുതിയ പദ്ധതികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല. കേന്ദ്രം കേരളത്തിനായി പ്രഖ്യാപിച്ച പഴയ പദ്ധതികള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കേരളത്തിന് ഐഐടി അനുവദിക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ നിലവില്‍ വരുന്നതോടെ കൊച്ചിയുടെ മുഖം മാറും. കേരളത്തിന് വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ പ്രകൃതിസമ്പത്തും മനുഷ്യസമ്പത്തും ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കും കൂടി പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പ്രവാസികളായ കേരളീയര്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നത് സ്വാഗതാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ സംസ്ഥാനതാല്‍പര്യങ്ങളെ ബാധിക്കുന്നതായും യുക്തിസഹജമായ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും എ കെ ആന്റണി ചടങ്ങില്‍ പറഞ്ഞു. കേരളത്തില്‍ സെന്റര്‍ഓഫ് എക്‌സലന്‍സ് ആരംഭിക്കുമെന്ന് ഗോദ്‌റേജ് ഗ്രൂപ്പ് തലവന്‍ ആദി ഗോദറേജ് ചടങ്ങിനിടെ പ്രഖ്യാപിച്ചു.

ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ്, കെസി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാര്‍ എംപിമാര്‍ എംഎല്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+