ഒരു മണിക്കൂര്‍ ലോഡഷെഡിങ് ഏര്‍പ്പെടുത്തിയേക്കും

ഇതിനിടെ വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയതിനാല്‍ ഗ്രിഡ് തകരാറുണ്ടാകാതിരിക്കാന്‍ സംസ്ഥാനത്ത് പലയിടത്തും അരമണിക്കൂര്‍ ലോഡ് ഷെഡ്ഢിങ് വ്യാപകമാക്കി. ചൊവ്വാഴ്ച കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതുകൊണ്ട് ചില നഗരപ്രദേശങ്ങളിലും അപ്രഖ്യാപിത ലോഡ്ഷെഡ്ഢിങ് വേണ്ടിവന്നു.
രൂക്ഷമായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിലപാട്. മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും വൈദ്യുതി വകുപ്പ് രൂപം ഇതിനോടകം രൂപം നല്‍കിയിട്ടുണ്ട്. രാവിലെയും രാത്രിയുമായി ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണം. 200 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കും. വ്യവസായവാണിജ്യ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വൈദ്യുതി മാത്രമേ നിലവിലെ നിരക്കില്‍ നല്‍കൂ. 25 ശതമാനത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും ധാരണയായി. നിര്‍ദേശങ്ങളിലെല്ലാം മന്ത്രിസഭയുടേതാകും അന്തിമ തീരുമാനം. റഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ മാത്രമേ ഇത് നടപ്പാക്കൂ.
രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറും ലോഡ്ഷെഡിങ്ങാണ് ഉദ്ദേശിക്കുന്നത്. വ്യവസായ മേഖലയില്‍ 30 ശതമാനം നിയന്ത്രണമാണ് ബോര്‍ഡ് ശിപാര്‍ശ ചെയ്തതെങ്കിലും 25 ശതമാനം മതിയെന്നാണ് ഉന്നത തല യോഗത്തിലെ ധാരണ.
അധിക ഉപയോഗത്തിനുള്ള വൈദ്യുതിക്ക് യൂനിറ്റിന് 10 രൂപയിലധികം വില നല്‍കേണ്ടിവരും. ഇതിന്റെ നിരക്ക് നിശ്ചയിക്കുന്നത് റെഗുലേറ്ററി കമീഷനായിരിക്കും. ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇതിനകം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
രാവിലെ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുമ്പും ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. രാവിലെയുള്ള വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിച്ചുവെന്നാണ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്്. കായംകുളം അടക്കമുള്ള നിലയങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് പിടിച്ചുനില്ക്കുന്നത്്. യൂനിറ്റിന് 12 രൂപ വരെയാണ് നിരക്ക്. ഇത്രയും വിലയുള്ള വൈദ്യുതി വാങ്ങി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. ജലവൈദ്യുത ഉല്പാദനം പ്രതിദിനം 13 ദശലക്ഷം യൂനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സംഭരണികളില്‍ 40 ശതമാനത്തോളം വെള്ളമേ അവശേഷിക്കുന്നുള്ളൂ.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications