Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ പ്രകൃതിവിഭവങ്ങളും ലേലം ചെയ്യേണ്ടതില്ല

Supreme Court
ദില്ലി: രാജ്യത്തെ എല്ലാ പ്രകൃതിവിഭവങ്ങളും ലേലം ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി. 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ടെലികോം ലേലത്തിന് മാത്രമാണ് ബാധകമാവുകയെന്നും മറ്റ് പ്രകൃതി വിഭവങ്ങളുടെ വില്‍പനയെ അത് ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2 ജി സ്‌പെക്ട്രം വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ റഫറന്‍സ് നിയമപരമായി നിലനില്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

പ്രകൃതി വിഭവങ്ങളുടെ ലേലം നയപരമായ കാര്യമാണ്. ഇതില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. ടുജി കേസിലെ വിധി 2008 ന് ശേഷമുള്ള സ്‌പെക്ട്രം ലേലത്തിന് മാത്രമാണ് ബാധകമാവുക.

പൊതു നന്മക്കും സുതാര്യതക്കുമായിരിക്കണം ലേലത്തില്‍ പ്രഥമ പരിഗണന കൊടുക്കേണ്ടത്. വരുമാന വര്‍ധനവ് ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പരിഗണിക്കേണ്ടത്. വരുമാന വര്‍ധന എല്ലായ്‌പ്പോഴും പൊതു നന്‍മക്ക് ഉതകണമെന്നില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

എട്ട് ചോദ്യങ്ങള്‍ക്കാണ് റഫറന്‍സുമായി ബന്ധപ്പെട്ട് കേന്ദ്രം കോടതിയുടെ വ്യക്തത ചോദിച്ചത്. ഇതില്‍ അഞ്ചെണ്ണത്തിനാണ് കോടതി ഇന്ന് ഉത്തരവിലൂടെ വ്യക്തത നല്‍കിയത്. അതേ സമയം മറ്റ് മൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും ഭരണഘടനാ ബഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം അനുവദിച്ച 122 2 ജി ലൈസന്‍സുകള്‍ റദ്ദാക്കിയ ഫിബ്രവരിയില്‍ ഉത്തരവ് സ്‌പെക്ട്രത്തിന്റെ കൈമാറ്റത്തിന് മാത്രമാകും ബാധകമാകുകയെന്നും ഉത്തരവിലുണ്ട്.

മുന്‍മന്ത്രി എ രാജയുടെ കാലത്ത് അനുവദിച്ച 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കികൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആദ്യമാദ്യം വരുന്നവര്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്ന രീതിയായിരുന്നു രാജ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് ശരിയല്ലന്നെും സ്‌പെക്ട്രം ലൈസന്‍സുകള്‍ ലേലത്തിന് വെച്ച ശേഷമേ അനുവദിക്കാവൂ എന്നും കോടതി വിധിച്ചിരുന്നു. ഈ വിധി എല്ലാ പ്രകൃതി വിഭവങ്ങള്‍ക്കും ബാധകമാണോ എന്ന വിഷയത്തില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കിയിരുന്നത്.

സുപ്രീകോടതി വിധിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ വിശദീകരണമാവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് രാഷ്ട്രപതി വഴി സുപ്രീംകോടതിയോട് അഭിപ്രായം തേടാം. ഇതിനെയാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന് പറയുന്നത്. ഭരണഘടനാപരമായ ഒരു വ്യവസ്ഥയാണിത്.

കല്‍ക്കരി കുംഭകോണമുള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍പ്പെട്ട് വലയുന്ന കേന്ദ്രസര്‍ക്കാറിന് ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+