Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരി പ്രശ്‌നം: പ്രക്ഷോഭം ശക്തമാകുന്നു

Cauvery Water Protest
ബാംഗ്ലൂര്‍: കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കര്‍ണാടകയില്‍ ബന്ദ് ആചരിക്കുന്നു. കര്‍ണാടക രക്ഷണ വേദി ആഹ്വാനം ചെയ്ത സമരത്തിന് സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ബന്ദ്.

കാവേരി നദീജല അതോറിറ്റിയുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 29ാം തിയ്യതി മുതല്‍ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ കര്‍ണാടക നിര്‍ബന്ധിതരായിരുന്നു. അതോറിറ്റിയുടെ തീരുമാനം ശരിവെച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയെയെ തുടര്‍ന്നാണ് വെള്ളം വിട്ടുകൊടുക്കേണ്ടി വന്നത്. പ്രതിദിനം 9000 ഘനയടി വെള്ളമാണ് നല്‍കേണ്ടത്.

കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നും കബനി റിസര്‍വോയറില്‍ നിന്നുമാണ് ഇപ്പോള്‍ വെള്ളം നല്‍കികൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ വെള്ളം നല്‍കുന്നത് സംസ്ഥാനത്തെ മാണ്ഡ്യ, മൈസൂര്‍, ചാമരാജ നഗര്‍ പ്രദേശങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് കര്‍ണാടകയുടെ പ്രശ്‌നം.

വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനം പുറത്തുവന്ന ഉടനെ തന്നെ മേഖലകളില്‍ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞിരുന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് കര്‍ഷകര്‍ പ്രതിഷേധമറിയിച്ചത്.

നൂറിലധികം വര്‍ഷമായി ഇരുസംസ്ഥാനങ്ങളും തമ്മില്‍ കാവേരി നദി ജലത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനു മുമ്പുണ്ടായ കാവേരി പ്രക്ഷോഭത്തില്‍ കര്‍ണാടകയിലുള്ള നിരവധി തമിഴ് കുടുംബങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+