Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ലാറ്റില്‍ താമസിക്കുന്നവരുടെ 'ഗ്യാസ്' പോകും

LPG
കൊച്ചി: ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ താമസിയ്ക്കുന്നവര്‍ക്ക് മൊത്തത്തില്‍ ഒരു വര്‍ഷം ആറു സബ്‌സിഡി സിലിണ്ടറുകളേ വിതരണം ചെയ്യൂവെന്ന എണ്ണക്കമ്പനികളുടെ തീരുമാനം ഫ്ലാറ്റ് നിവാസികളെ ബുദ്ധിമുട്ടിലാക്കും. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ വ്യക്തിഗത സിലിണ്ടറിന് അപേക്ഷിക്കുകയാണെങ്കില്‍ പാചകവാതക ഉപയോഗത്തിനായി കേന്ദ്രീകൃത സംവിധാനം താമസസ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടില്ല എന്ന സാക്ഷ്യപത്രം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫ്ലാറ്റുടമകള്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് നഗരവാസികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാവും. സബ്ഡിഡിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 437 രൂപയാണ് വില. ഇല്ലാത്തവയ്ക്ക് 931 രൂപയും. ഫ്ലാറ്റ് സമുച്ചയത്തിന് മൊത്തത്തില്‍ ആറു സബ്‌സിഡി സിലിണ്ടറേ അനുവദിക്കൂ എന്ന നിര്‍ദേശം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇവര്‍ക്ക് സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ വാങ്ങേണ്ടി വരും.

പാചകവാതക വിതരണത്തിനായി കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ഫ്ലാറ്റുകളില്‍ നേരത്തെ 47. 5 കിലോഗ്രാമിന്റെ സിലിണ്ടറുകളാണു വിതരണം ചെയ്തിരുന്നത്. ഓരോ ഫ്ലാറ്റുകാര്‍ക്കും പ്രത്യേകം മീറ്റര്‍ ഉപയോഗിച്ച് ഉപയോഗം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പാചകവാതക വിതരണം പ്രതിസന്ധിയിലായതോടെ 47.5 കിലോഗ്രാം സിലിണ്ടറിന്റെ വിതരണം ആഴ്ചകള്‍ക്കു മുന്‍പു തന്നെ ഭാരത് പെട്രോളിയം കമ്പനി നിര്‍ത്തി.

ഇതിന് ശേഷം 14.5 ഗ്രാമിന്റെ സിലിണ്ടറുകളാണ് പാചകത്തിനായി ഫ്ലാറ്റ് നിവാസികള്‍ ഉപയോഗിച്ച് വന്നത്. ഇപ്പോള്‍ ഇതിന്റെ എണ്ണം ആറായി പരിമിതപ്പെടുത്തുമെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നത്.

സര്‍ക്കാറിന്റെ തീരുമാനം മനുഷ്യാവകാശ ലംഘനമാണെന്ന് ഫഌറ്റ് നിര്‍മാതാക്കളുടെ സംഘടനയായ ക്രെഡായിയുടെ ഭാരവാഹികള്‍ ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+