Get Updates
Get notified of breaking news, exclusive insights, and must-see stories!

വിളപ്പില്‍ശാലയിലെ ജനങ്ങളെ കബളിപ്പിച്ചിട്ടില്ല

Oommen Chandy
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് അദ്ദേഹം പറഞ്ഞു. വിളപ്പില്‍ശാല മാലിന്യപ്ലാന്റില്‍ സ്ഥാപിക്കാനുളള മലിനജല സംസ്‌കരണ പ്ലാന്റിന്റെ യന്ത്രസാമഗ്രികള്‍ രാത്രിയില്‍ പ്ലാന്റിലെത്തിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈകിയാണെങ്കിലും കോടതിവിധി നടപ്പാക്കാന്‍ കഴിഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ കടമ നിറവേറ്റുക മാത്രമാണു ചെയ്തത്. അത് സമരം ചെയ്യുന്നവര്‍ക്കും അറിയാം. കോടതി വിധി നടപ്പാക്കുന്നതു രക്തച്ചൊരിച്ചിലിലൂടെ ആകരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയം സമയമെടുത്തതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് മലിന ജലശുദ്ധീകരണത്തിനുള്ള ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് വിളപ്പില്‍ശാലയില്‍ നടപ്പാക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. ജനത്തെ വെല്ലുവിളിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ല. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒന്നും അടിച്ചേല്‍പ്പിക്കുന്ന നിലപാടില്ല. സര്‍ക്കാര്‍ സൗഹാര്‍ദപരമായി മുന്നോട്ടുപോകാനാണ് ശ്രമിച്ചുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

കോടതി നടപടിയ്ക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമിടയില്‍ സര്‍ക്കാരിന് കൈക്കൊള്ളാനാവുന്ന ഏറ്റവും ഉചിതമായ നടപടിയാണ് സര്‍ക്കാര്‍ വിളപ്പില്‍ശാലയില്‍ കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+