പാചകവാതക വില വര്‍ദ്ധന മരവിപ്പിച്ചു

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സര്‍ക്കാറിന്റെ അടിയന്തര നടപടി. വില കൂട്ടുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് വിലയിരുത്തലിലാണ് നടപടി. ഇതിനായി കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി നേരിട്ട് എണ്ണ ക്കമ്പനികള്ക്കു നിര് ദേശം നല്‍കുകയായിരുന്നു എന്ന് സൂചന. കോണ്‍ഗ്രസ് നേതാക്കളായ വീര്‍ഭദ്ര സിങും ദിഗ്വിജയ് സിങും വില വര്‍ദ്ധനവിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ മരവിപ്പിച്ച വിലവര്‍ധന നടപ്പാക്കുകയാണെങ്കില്‍ കേരളത്തില്‍ സബ്സിഡി രഹിത സിലിണ്ടര്‍ വില 958 രൂപയായി ഉയരുമായിരുന്നു. സബ്സിഡി സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്തിയശേഷം മൂന്നാമത്തെ വര്‍ധന നീക്കമാണ് മരവിപ്പിച്ചത്. കേരളത്തില്‍ വര്‍ഷം ഒമ്പതു സിലിണ്ടര്‍ വരെയാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്.
സെപ്റ്റംബറിലാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ഷം ആറായി പരിമിതപ്പെടുത്തിയത്. കേരളമടക്കം ചില സംസ്ഥാനങ്ങള്‍ മൂന്നു സിലിണ്ടര്‍ കൂടി സബ്സിഡി നിരക്കില്‍ നല്കാന് തീരുമാനിച്ചു. പുറമെയുള്ള സിലിണ്ടറിന്റെ വില എണ്ണക്കമ്പനികളാണ് തീരുമാനിക്കുക.
ഓരോ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ സബ്സിഡി രഹിത സിലിണ്ടറിന്റെ വില നിശ്ചയിക്കുന്നത്. മുന്‍മാസത്തെ ശരാശരി ഇറക്കുമതിച്ചെലവു കണക്കിലെടുത്താണിത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയും ഇതില്‍ പ്രധാന പങ്കുവഹിക്കും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
എല്‍പിജി അടുത്ത സ്വര്‍ണമാകുമോ? രാജ്യം വിലക്കയറ്റത്തിലേക്കോ? യുദ്ധം വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങള്‍ -
എല്‍പിജി അല്ല എല്‍എന്‍ജി; രണ്ടും വരുന്നത് ഗള്‍ഫില്‍ നിന്ന്, ഉപയോഗവും രണ്ട്, ഇക്കാര്യം അറിയാമോ -
എൽപിജി കിട്ടാനില്ല; ഇൻഡക്ഷൻ കുക്കറുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം -
ട്രെയിനുകളിലും പ്രതിസന്ധി; ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം: ഭക്ഷണത്തിന്റെ തുക മടക്കി നല്‍കും -
എല്‍പിജി ക്ഷാമം: സ്കൂളുകളിലെ ഉച്ചഭക്ഷണം മുടങ്ങരുത്; വിറക് ഉപയോഗിക്കാന്‍ അനുമതി -
ഖത്തറിൽ നിന്നും എത്തിയില്ലെങ്കിലും കുഴപ്പമില്ല; യുഎസിൽ നിന്നടക്കം എൽപിജി വരും..നിർണായക നീക്കം -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
സിലിണ്ടർ വിലയും ക്ഷാമവും പേടിക്കണ്ട; പാചകത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ലാഭം ഉറപ്പ്! -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
ഇന്ത്യയിലെ എൽപിജി പ്രതിസന്ധിയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? നയ പരാജയമല്ല, കാരണം ആഗോള ഊർജ്ജ ആഘാതം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications