കുളിസീന്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി പിടിയില്‍
പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ച പൊലീസ് ഇയാളെ വിട്ടയച്ചു. ആരെങ്കിലും പരാതിയുമായി വന്നാല്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. കോളെജിന് സമീപത്തുള്ള വീട്ടിലെ സ്ത്രീ കുളിക്കുന്നത് റെക്കോര്‍ഡ് ചെയ്യുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ വലയിലാക്കിയത്. പൊലീസില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുനൂറോളം സ്ത്രീകളുടെ കുളി പകര്‍ത്തിയതായി ഇയാള്‍ വെളിപ്പെടുത്തുകയുമായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം ഈ വിദ്യാര്‍ത്ഥി താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്ന് 60 സിംകാര്‍ഡുകളും 40 മെമ്മറി കാര്‍ഡുകളും നൂറോളം സി ഡികളും ഡി വി ഡികളും ലാപ്‌ടോപ്പുകളും പൊലീസ് കണ്ടെടുത്തു. ഇവയില്‍ മിക്കതിലും അശ്ലീലദൃശ്യങ്ങളായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. താന്‍ പകര്‍ത്തിയ അശ്ലീല ദൃശ്യങ്ങള്‍ കോയമ്പത്തൂരിലുള്ള സുഹൃത്തിന് കൈമാറിയിട്ടുണ്ടെന്നും ഇത് കൂടാതെ യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലുമുള്ള ചിലര്‍ക്ക് വന്‍തുകയ്ക്ക് ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.
പഠിക്കുന്ന കോളെജിലെ ലേഡീസ് ഹോസ്റ്റലിലും ഒളിക്യാമറ വച്ച് പെണ്‍കുട്ടികളുടെ സ്വകാര്യകള്‍ പകര്‍ത്തിയിട്ടുണ്ടെന്നും സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ സഹായം ഇതിന് ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നാലുവര്‍ഷമായി ഈ പരിപാടി തുടങ്ങിയിട്ടെന്നും സന്ധ്യാസമയത്താണ് കോളെജ് പരിസരത്തുള്ള വീടുകളുടെ കുളിമുറികളില്‍ നിന്നും ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി.
കോളെജിന് സമീപത്തും കുറ്റിപ്പുറം ടൗണിലും കൂടാതെ സമീപപ്രദേശങ്ങളിലെ വീടുകളുടെ കുളിമുറികളില്‍ നിന്നും സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കുമ്പിടി, കണ്ടനകം, തൃക്കണാപുരം, തവനൂര്‍ റോഡ് എന്നിവിടങ്ങളിലും വ്യാപകമായി ഇയാള്‍ സീന്‍ പകര്‍ത്തിയിട്ടുണ്ട്. ഇയാളുടെ മുറിയില്‍ നിന്നും കണ്ടെടുത്ത തൊണ്ടിസാധനങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് യുവാവിനെ പൊലീസ് വിട്ടയച്ചിരിക്കുന്നത്. മുമ്പ് എറണാകുളത്ത് പഠിച്ചിരുന്ന ഇയാള്‍ സമാനസംഭവങ്ങളുണ്ടായതിനെത്തുടര്‍ന്ന് കോളെജില്‍ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് കുറ്റിപ്പുറത്തുള്ള കോളെജില്‍ എത്തുകയുമായിരുന്നു.