ജപ്പാനില്‍ വന്‍ ഭൂചലനം

കമിയാഷിയില് നിന്നും 300 കിലോമീറ്റര്‍ അകലെ സമുദ്രത്തിന് 30 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. പ്രാദേശിക സമയം 5. 18നാണ് ഭൂകമ്പമുണ്ടായത്. യ നാശനഷ്ടങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
ടോക്കിയോയെ നഗരത്തെ ഭൂകമ്പം പിടിച്ചുലച്ചുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന് തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് കിഴക്കന്‍ തീരത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.
അതേസമയം, ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയത്തിന് സുരക്ഷാ ഭീഷണിയില്ലെന്നു അധികൃതര്‍ അറിയിച്ചു. കഴിഞ്ഞതവണയുണ്ടായ ശക്തമായ ഭൂചനലത്തില്‍ ഫുകുഷിമ നിലയത്തിന് കേടുപാടുണ്ടാവുകയും ആണവ ചോര്‍ച്ചയുണ്ടാകുകയും ചെയ്തത് ലോകത്തിന് വന്‍ ഭീഷണി സൃഷ്ടിച്ചിരുന്നു.
2011 മാര്‍ച്ചിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ തകര്‍ന്ന് തരിപ്പണമായ മിയാഗി തീരമുള്‍പ്പെടുന്ന മേഖലയിലാണ് ഭൂചലമുണ്ടായിരിക്കുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications