Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യമേഖലയിലും സംവരണം വേണം: സിപിഎം

Prakash Singh
കൊല്ലം: പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കു സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പട്ടികജാതി ക്ഷേമസമിതിയുടെ രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവ ഉദാരീകരണ നയങ്ങള്‍ മൂലം പട്ടികജാതി വിഭാഗങ്ങള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാണ്. സ്വകാര്യ വത്കരണം ഈ വിഭാഗത്തിന്റെ തൊഴില്‍ സംവരണം ഇല്ലാതാക്കിയെന്ന് കാരാട്ട് പറഞ്ഞു. സ്വകാര്യവല്‍ക്കരിച്ച പൊതുമേഖലയില്‍ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം യുപിഎ സര്‍ക്കാര്‍ പാലിച്ചില്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണത്. ദളിതരുടെ സാമൂഹ്യനീതിക്കുവേണ്ടി സ്വകാര്യമേഖലയിലും സംവരണം നേടിയെടുക്കാന്‍ പ്രക്ഷോഭം നയിക്കേണ്ട സാഹചര്യമാണുള്ളത്. വരും ദിവസങ്ങളില്‍ പട്ടികജാതിക്കാര്‍ക്കു തൊഴില്‍ എന്നതു വലിയ ചോദ്യമായി ഉയര്‍ന്നുവരുമെന്നു കാരാട്ട് ചൂണ്ടിക്കാട്ടി.

പട്ടികജാതി വിഭാഗത്തിനായി സര്‍ക്കാരുകള്‍ നീക്കിവയ്ക്കുന്ന പണം കൃത്യമായി ഉപയോഗിക്കുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഇതിനു നിയമപരിരക്ഷ നല്‍കണം. ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി നീക്കിവയ്ക്കുന്ന പണം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രവണതയാണുള്ളത്. ഇത് ഒഴിവാക്കേണ്ടതാണെന്നും കാരാട്ട് പറഞ്ഞു.

പട്ടികവിഭാഗത്തിന്റെ യോജിപ്പു കൊണ്ടു മാത്രം കാര്യമില്ല. അത് സാമൂഹ്യമാറ്റത്തിനുള്ള പൊതുജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാകണം. അത്തരമൊരു പൊതുപ്രസ്ഥാനമാണ് ഇടതുപാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്നത്. ആ കാഴ്ചപ്പാടിനെ എതിര്‍ത്തുകൊണ്ട് ജാതി സംഘടനകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്.

ജാതിഉപജാതി സംഘടനകളും ബൂര്‍ഷ്വാപാര്‍ട്ടികള്‍ ജാതി അടിസ്ഥാനത്തില്‍ വോട്ടു ബാങ്കുകളുണ്ടാക്കുന്നതും ദളിതുകളുടെ കൂട്ടായ ആവശ്യങ്ങള്‍ ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നു. അതെല്ലാം നേരിടണമെങ്കില്‍ പട്ടികവിഭാഗത്തിലെ യുവാക്കള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും കാരാട്ട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+