Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ സമ്മേളനത്തിന് തുടക്കം

Kerala Assembly
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ആറാംസമ്മേളനത്തിന് തുടക്കമായി. രാവിലെ എട്ടരക്ക് ചേര്‍ന്ന സഭ, അന്തരിച്ച മുന്‍പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാലിന് ആദരാഞ്ജലി അര്‍പ്പിച്ച് പിരിഞ്ഞു. മറ്റ് നടപടിക്രമങ്ങളുണ്ടായില്ല. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയനാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മറ്റു കക്ഷി നേതാക്കളും ഗുജ്‌റാളിനെ അനുസ്മരിച്ചു.

നിയമനിര്‍മാണത്തിന് മുന്‍തൂക്കമുള്ള സമ്മേളനം ഡിസംബര്‍ 21 വരെ നീളും. പത്തുദിവസമാണ് സഭ ചേരുന്നത്. ഇതില്‍ ആറുദിവസവും നിയമനിര്‍മാണമാണ് മുഖ്യഅജണ്ട. അംഗങ്ങളുടെ സ്വകാര്യബില്ലിനാണ് രണ്ടുദിവസം നീക്കിവെച്ചിട്ടുള്ളത്. ഉപധനാഭ്യര്‍ഥനകള്‍ സംബന്ധിച്ച ധനവിനിയോഗബില്ലും സഭ പരിഗണിക്കും.

കേരളത്തിന് ഏറെ പ്രയോജനകരമായ ചില ബില്ലുകള്‍ ഈ സമ്മേളനത്തില്‍ നിയമസഭ പരിഗണിക്കുന്നുണ്ട്. എന്നാല്‍ വിലക്കയറ്റം, മണല്‍മാഫിയ ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളുള്ളതിനാല്‍ സഭാതലം ഇളകിമറിയുമെന്ന് ഉറപ്പാണ്.

അരി, ഉള്ളി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയും മണല്‍മാഫിയയുടെ വിളയാട്ടവുമാകും പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കുക. ബ്‌ളേഡ്, മണല്‍ മാഫിയകളുടെ വിളയാട്ടവും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സംഘങ്ങളുമായുള്ള ബന്ധവും പ്രധാന ചര്‍ച്ചാവിഷയമാകും. കോഴിക്കോട് കലക്ടര്‍ക്ക് നേരെയും കൊല്ലം കമീഷണര്‍ക്ക് നേരെയും നടന്ന മണല്‍മാഫിയയുടെ വധശ്രമങ്ങളും സഭയില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് വഴിവെച്ചേക്കും. വിഎസിനെതിരെയുള്ള ഭൂമിദാനക്കേസും സഭയില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+