300ന് യൂണിറ്റിന് മുകളില്‍ ഡബിള്‍ ഷോക്ക്

വ്യവസായങ്ങള്‍ക്ക് 25 ശതമാനം വൈദ്യുതി നിയന്ത്രണം (പവര്‍കട്ട്) ഏര്‍പ്പെടുത്തി. ഈ മാസം 15 മുതല്‍ വൈദ്യുതി നിയന്ത്രണവും അധിക ചാര്‍ജും പ്രാബല്യത്തിലാകും.
2013 മേയ് 31 വരെ നിയന്ത്രണം നിലനില്ക്കും. 1.3 കോടി വൈദ്യുതി ഉപയോക്താക്കളില്‍ 18 ലക്ഷത്തോളം പേര് നിയന്ത്രണത്തിന്റെ പരിധിയില്‍വരും. ഇതിലൂടെ പ്രതിദിനം 57 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണു വൈദ്യുതി ബോര്‍ഡ് കരുതുന്നത്. എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കാണ് 25 ശതമാനം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹൈ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 80 ശതമാനം വരെ വൈദ്യുതി സാധാരണ നിരക്കില്‍ ഉപയോഗിക്കാം.
ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത ലോ-ടെന്‍ഷന്‍ വ്യാവസായിക- വാണിജ്യ ഉപയോക്താക്കള്‍ക്ക് 20 ശതമാനം പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശരാശരി ഉപയോഗമാണ് ഇവരുടെ മാനദണ്ഡമായി കണക്കാക്കുന്നത്.
ലോഡ്ഷെഡിംഗ് ബാധകമല്ലാത്ത വ്യവസായങ്ങള്‍ക്ക് 25 ശതമാനവും ബാധകമായവയ്ക്ക് 20 ശതമാനവുമാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
റെഗുലേറ്ററി കമ്മീഷന് നടത്തിയ സിറ്റിംഗില്‍ വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയായിരുന്നു. തുലാവര്‍ഷം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് 200 യൂണിറ്റിനു മുകളില്‍ പ്രതിമാസം ഉപയോഗിക്കുന്നവരില്‍നിന്നു വൈദ്യുതിയുടെ വാങ്ങുന്ന വിലയായ 11 രീപ ഈടാക്കാന്‍ അനുവദിക്കണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മീഷന് പരിധി 300 ആയി ഉയര്‍ത്തി. പക്ഷേ അധിക ഉപയോഗത്തിന് ബോര്‍ഡ് ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ഫലത്തില്‍ കമ്മീഷന് നിശ്ചയിച്ച പിഴ.
300 യൂണിറ്റിനു മുകളിലുള്ള യൂണിറ്റിനു നിലവില്‍ 7.5 രൂപ വീതമാണ് ഈടാക്കുന്നത്. നിലവില്‍ 96000 വീടുകളിലാണ് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നത്. ഇവരെല്ലാം ഇനി ഇരട്ടിത്തുക നല്‍കേണ്ടി വരും.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications