ദില്ലി ബസ് പീഡനം: കുറ്റപത്രം സമര്‍പ്പിച്ചു
ദില്ലി: ബസിനുള്ളില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പ്രതിചേര്‍ത്ത് ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1260 പേജുള്ള കുറ്റപത്രം സാകേതിലെ മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയിലാണ് സമര്‍പ്പിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത ആറാം പ്രതിക്കെതിരായ കുറ്റപത്രം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ സമര്‍പ്പിക്കും. ഈ പ്രതിയുടെ പ്രായം നിര്‍ണയിക്കാന്‍ അസ്ഥി പരിശോധന നടത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് ഈ പ്രതിയുടെ വിചാരണ നടക്കുക.
കൊല, കൂട്ട ബലാത്സംഗം, വധശ്രമം, തട്ടിക്കൊണ്ടുപോവല്‍, അസ്വാഭാവിക കുറ്റങ്ങള്‍, കൊള്ള, കവര്‍ച്ചയ്ക്കായി മുറിവേല്‍പ്പിക്കല്‍, തെളിവു നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഞ്ചു പേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമത്തിന് ഇരയായി സിംഗപ്പുര്‍ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ പരസ്യമാവാതിരിക്കാന്‍ രേഖകള്‍ മുദ്രവച്ച കവറില്‍ സൂക്ഷിക്കാനും നടപടികള്‍ അടച്ചിട്ട മുറിയില്‍ (ഇന്‍ ക്യാമറ) നടത്താനും പ്രോസിക്യൂഷന് കോടതിയോട് അഭ്യര്‍ഥിച്ചു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ അതിവേഗ കോടതിയുടെ പരിഗണനയ്ക്ക് കേസ് വിടുന്ന പ്രക്രിയ വ്യാഴാഴ്ച പൂര്‍ത്തീകരിക്കാനായില്ല. ഇതിനായി ശനിയാഴ്ച വീണ്ടും കേസ് പരിഗണിക്കും. പിന്നീട് തുടര്‍ച്ചയായ വാദംകേള്‍ക്കലിന് അതിവേഗ കോടതിയിലേക്ക് മാറ്റും. കേസ് നടപടി ഹൈക്കോടതിയുടെ നിരീക്ഷണത്തിലായതിനാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications