ഇത് 82 ലക്ഷത്തിന്റെ മഹാമേള, കുംഭമേള
അലഹാബാദ്: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2013 ജനുവരി 14ന് ഉത്തര്‍ പ്രദേശിലെ അലഹാബാദില്‍ വീണ്ടും മഹാകുംഭ തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമാണ് പ്രയാഗിലെ കുഭമേള.
കുംഭമേളയുടെ ആദ്യദിനത്തില്‍ തന്നെ 20ലക്ഷം പേര് ഗംഗയില്‍ മുങ്ങി നിവരാനായി എത്തിയിരുന്നു. മരം കോച്ചുന്ന തണുപ്പിലും പൂര്‍ണ്ണ നഗ്നരായി നദിയിലേക്ക് എടുത്തു ചാടുന്ന നാഗ സന്യാസിമാര്‍ കുംഭമേളയുടെ മാത്രം പ്രത്യേകതയാണ്.
ഗംഗാ യമുന സരസ്വതി സംഗമം നടക്കുന്ന പ്രയാഗിലെ ത്രിവേണി വരും ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി മാറും. 41ദിവസം നീണ്ടു നില്ക്കുന്ന മഹാസംഗമം ഫെബ്രുവരി 25ന് അവസാനിക്കും. 'ഹര ഹര മഹാദേവ്' വിളികള്‍ മാത്രമാണ് പ്രയാഗില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഈ 41 ദിവസത്തിനിടയില്‍ 10 കോടി ആളുകളെങ്കിലും ഈ പുണ്യ സംഗമത്തില്‍ മുങ്ങാനായി എത്തുമെന്നാണ് കരുതുന്നത്. പ്രധാന ദിവസങ്ങളില്‍ മാത്രമായിരിയ്ക്കും കൂടുതല്‍ ആളുകള്‍ മുങ്ങാനെത്തുക. മറ്റു ദിവസങ്ങളില്‍ ആളുകള്‍ കുറവായിരിയ്ക്കും.

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള
ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള
ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള
ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള

ഇത് 82 ലക്ഷത്തിന്റെ മഹാമേള- കുംഭമേള
ഗംഗയും യമുനയും സരസ്വതിയും ചേരുന്ന സംഗമത്തില്‍ പുണ്യനദിയില്‍ മുങ്ങി നിവര്‍ന്നാല്‍ മോക്ഷം നേടുമെന്ന വിശ്വാസമാണ് അലഹാബാദിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കുന്നത്.
ഫെബ്രുവരി പത്തിന് മൗനി അമാവാസിക്ക് എല്ലാ അഘാഡകളിലും പെട്ട സന്യാസിമാര്‍ ത്രിവേണിയില്‍ സ്നാനം ചെയ്യാനെത്തും. മുങ്ങാനുള്ള ആദ്യ അവസരം ഹിമാലയത്തില്‍ നിന്നെത്തുന്ന നഗ്നരായ നാഗ സന്ന്യാസിമാര്‍ക്കാണ്.
അമാവാസി ദിവസത്തില്‍ ആദ്യം ഗംഗയില്‍ മുങ്ങാനായി പല അഖാഡകളും തമ്മില്‍ മത്സരവും തല്ലും വരെ നടക്കാറുണ്ട്. ഇത് പൊലീസിന് വന്‍ തലവേദനയാണ് കഴിഞ്ഞ അലഹബാദ് കുംഭമേളയില്‍ ഉണ്ടാക്കിയത്.
കൂട്ടം കൂട്ടടമായെത്തുന്ന സന്ന്യാസിമാരുടെ എഴുന്നളളത്തും പുണ്യനദിയിലെ അവരുടെ സ്നാനവുമാണ് പ്രധാന ആകര്‍ഷണം. ആറ് പ്രധാന ദിവസങ്ങളാണ് ഈ മേളയിലുള്ളത്. പൗഷ പഞ്ചമി, ഏകാദശി, മൗനി അമാവാസി, വസന്ത പഞ്ചമി, രഥ് സപ്തമി, ഭീഷ്മ ഏകാദശി, മാഘ പൂര്‍ണ്ണിമ എന്നിവയാണ് കുംഭമേള സ്നാനത്തിലെ പ്രധാന ദിവസങ്ങള്‍.
കുംഭമേളയ്ക്കെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്ക് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50,000 പൊലീസുകാരെയാണ് സുരക്ഷ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ സ്നാന ഘട്ടത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications