ദില്ലി കൂട്ടമാനഭംഗം, വിചാരണ തിങ്കളാഴ്ച മുതല്‍
ദില്ലി: ബസ് യാത്രയ്ക്കിടെ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായ കേസിന്റെ വിചാരണ നടപടികള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങും. ജസ്റ്റീസ് യോഗേഷ് ഖന്ന അധ്യക്ഷനായ അതിവേഗ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ജനുവരി മൂന്നാം തിയ്യതി സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ കൊലപാതകം, മാനഭംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അഞ്ചു പ്രതികള്‍ക്കെതിരേ ആരോപിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ കാര്യം ജുവൈനല്‍ ബോര്‍ഡ് പരിഗണിക്കും.

രാം സിങ്, മുകേഷ് പവന് ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവര്‍ക്കെതിരേയുള്ള വിചാരണ നടപടികളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. അടച്ചിട്ട മുറിയില്‍ രഹസ്യ വിചാരണയാണ് നടത്തുക. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന കോടതി വിലക്കുണ്ട്.
ഡിസംബര്‍ 16ന് രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി രണ്ടാഴ്ചയോളം നീണ്ട ചികിത്സയ്ക്കുശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ശക്തമായ സുരക്ഷാക്രമീകരണമാണ് പ്രതികള്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ളത്. പ്രതികള്‍ക്കെതിരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications