കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷികള്‍ക്ക് കുര്യന്‍ പണം വാഗ്ദാനം ചെയ്തുവെന്ന്

  • By Ajith Babu
Google Oneindia Malayalam News

കോട്ടയം: സൂര്യനെല്ലി കേസില്‍ തനിക്ക് അനുകൂലമായി സാക്ഷി പറയാന്‍ പി.ജെ.കുര്യന്‍ പണം വാഗ്ദാനം ചെയ്തുവെന്ന ഫോണ്‍ സംഭാഷണം പുറത്ത്. കേസിലെ സാക്ഷി കെ.എസ്.രാജനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും ഉമയാറ്റുകര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ചാര്‍ളി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ദിലീപനോട് ഫോണില്‍ പറയുന്ന ഈ കാര്യങ്ങള്‍ അടക്കമുള്ളവയാണ് ഇപ്പോള്‍ പുറത്ത് വന്നത്. എന്നാല്‍ രാജന്‍ പണം നിരസിച്ചുവെന്നും ചാര്‍ളി പറയുന്നുണ്ട്.

പി.ജെ.കുര്യനെ താന്‍ കണ്ടത് സംഭവ ദിവസമായ 19ന് അല്ലെന്നും 18നാണെന്നും ചാര്‍ളി പറയുന്നുണ്ട്. പെണ്‍കുട്ടി പരാതിയില്‍ 19 എന്ന തീയതി പറഞ്ഞതിനാലാണ് മൊഴിയില്‍ തീയതി മാറ്റിയത്. കൂടുതല്‍ വിശ്വാസ്യത ലഭിക്കുന്നതിനാണ് രാജനെ കേസില്‍ സാക്ഷിയാക്കിയത്. ചാര്‍ളി ഏബ്രഹാമുമായി നടത്തിയ സ്വകാര്യ സംഭാഷണം ദിലീപന്‍ ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവായതിനാല്‍ കുര്യന് അനുകൂലമായി മൊഴി നല്‍കിയാലും അതിന് വിശ്വാസ്യത ഉണ്ടാകില്ല. അതുകൊണ്ടാണ് രാജനെ കൊണ്ട് അത്തരത്തില്‍ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും ചാര്‍ളി പറയുന്നു.

നേരത്തെ ബിജെപി നേതാവ് കെ.എസ്.രാജന്‍ കുര്യനെതിരേ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്നായിരുന്നു രാജന്റെ വാദം.

താന്‍ കുര്യനെ കണ്ടത് 19-ന് വൈകുന്നേരം അഞ്ചിനാണെന്നും എന്നാല്‍ ഏഴിനെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യുസ് രേഖപ്പെടുത്തിയെന്നായിരുന്നു രാജന്റെ ആരോപണം.

കുമളി പഞ്ചായത്ത് റസ്റ്റ് ഹൗസില്‍ 19-ന് രാത്രി പി.ജെ. കുര്യന്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി. തിരുവല്ലയില്‍ ഫെബ്രുവരി 19-ന് വൈകിട്ട് ഏഴിന് കുര്യനെ കണ്ടുവെന്ന കെ.എസ്. രാജന്റെയും ചാര്‍ളിയുടെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കുര്യനെ സൂര്യനെല്ലിക്കേസില്‍ നിന്ന് ഒഴിവാക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X