നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്ന് ആന്റണി

ഇ കെ നായനാര്‍ സര്‍ക്കാര്‍ വന്ന ശേഷം രണ്ടുതവണ അന്വേഷണം നടത്തി. പി ജെ കുര്യനെതിരെ തെളിവുണ്ടായിരുന്നില്ല. എന്നാല്‍ അന്വേഷണക്കാര്യത്തില്‍ ശുഷ്കാന്തി പോരെന്ന് അന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന വി എസ് അച്യുതാനന്ദന് ആക്ഷേപമുണ്ടായിരുന്നു. പക്ഷെ പിന്നീട് വി എസ് മുഖ്യമന്ത്രിയായ അവസരത്തിലും ഒരു അനക്കവും ഉണ്ടായില്ലെന്നും ആന്റണി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന ഗവണ്മെന്റിനു മുന്നിലാണ്. ഗവണ്മെന്റ് പരിശോധിക്കട്ടെ. ഗവണ്മെന്റിന്റെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോവുകയാണ് വേണ്ടത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമമാണ് വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപ്പാക്കാന്‍ പോവുന്നതെന്നും ആന്റണി പറഞ്ഞു.
ആയുധനിര്‍മാണത്തിനുള്ള സാമഗ്രികള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ് സി ബി ഐ അന്വേഷണത്തിലാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും എ കെ ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ സി ബി ഐക്ക് പൂര്‍ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്. ഉപ്പുതിന്നവര്‍ ആരായാലും വെള്ളംകുടിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ കുറഞ്ഞിട്ടുണ്ട്. നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആക്ഷേപങ്ങള്‍ ആര് ഉന്നയിച്ചാലും അത് ശ്രദ്ധിച്ച് അന്വേഷിക്കുന്നുണ്ട്. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് കുറവുണ്ടായിട്ടുണ്ടെന്നും എന്നാല്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാവാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നും ആന്റണി പറഞ്ഞു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications