Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രത്തിലേക്ക് പണമാകാം, പക്ഷേ തീണ്ടാന്‍പറ്റില്ല

Offering Maney
തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണ നാളുകളെ അനുസ്മരിപ്പിക്കുംവിധം വീണ്ടും ജാതിഭ്രഷ്ട്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന യജ്ഞചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍നിന്നാണ് ദളിതര്‍ക്ക് അപ്രഖ്യാപിത വിലക്ക് വീണത്. ക്ഷേത്രം നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയവര്‍ക്കാണ് ഈ ദുര്‍വിധി.

അജ്മീരിലെ പിസാന്‍ഗനടുത്ത് ദൗലത്ത് ഖേര പിന്നാക്ക ഗ്രാമത്തിലാണ് സംഭവം. ജാട്ട്, റാവത്ത് തുടങ്ങിയ മുന്നാക്ക വിഭാഗങ്ങള്‍ക്കാണ് അവിടെ മേല്‍ക്കൈ. രണ്ട് ഡസനിലേറെ ദളിത് കുടുംബങ്ങളാണവിടെ ഉള്ളത്. ഉദ്ഘാടന നാളിലെ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തിയ ദളിതരെയാണ് ഇറക്കിവിട്ടത്. 51 ദമ്പതികള്‍ക്കേ പങ്കെടുക്കാനാവൂ എന്നും അതിനുള്ളവരത്തെിയെന്നും പറഞ്ഞാണ് ഇറക്കിവിട്ടത്. ക്ഷേത്രനിര്‍മാണത്തിനുള്ള കുടുംബവിഹിതമായ 2500 രൂപ വാങ്ങിയശേഷം പുറത്താക്കുന്നത് ദൈവനിന്ദയാണെന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഒരാള്‍ പറഞ്ഞു. നിര്‍മാണത്തിന് സഹകരിക്കാമെങ്കില്‍ അതില്‍ പങ്കെടുക്കാനും അവകാശമുണ്ടെന്ന വാദം അദ്ദേഹം നിരത്തി.

കോണ്‍ഗ്രസ് എം എല്‍ എ മഹേന്ദ്ര സിങ് ഗജ്ജാര്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തിയത്. എന്നാല്‍ ഇക്കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സംഭവം വിവാദമായതോടെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാജേഷ് ഗോയല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആരും പരാതിപ്പെടാന്‍ മുന്നോട്ടുവന്നില്ല. 'ദളിതരെ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന് അറിഞ്ഞതോടെ സംഭവസ്ഥലത്തത്തെി. ഇത്തരത്തിലുള്ള ദുരനുഭവമുള്ളവര്‍ പരാതിപ്പെടാന്‍ മുന്നോട്ട് വരണമെന്ന് പലകുറി ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ രഹസ്യകൂടിക്കാഴ്ച ഒരുക്കാന്‍ നിശ്ചയിച്ചപ്പോഴും ആരും മൊഴി നല്‍കാന്‍ തയാറായില്ല രാജേഷ് ഗോയല്‍ പറഞ്ഞു. അസമത്വം ഉണ്ടായെന്ന പരാതി കിട്ടിയാല്‍ നിയമപരമായ നടപടിയെടുക്കാന്‍ തയാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യജ്ഞത്തിനുള്ള സംഭാവന നല്‍കിയവര്‍ക്കാണ് അതില്‍ പങ്കെടുക്കാനാവുക. പരാതി പറഞ്ഞവരാരും പണം നല്‍കിയവരല്ലെന്നാണ് സര്‍പഞ്ച് ചഗന്‍ലാല്‍ പ്രജാപതിയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+