Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവനം വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ വെട്ടിലാകും

Services
ദില്ലി: പൊതുജനങ്ങള്‍ക്ക് അത്യാവശ്യ രേഖകള്‍ അനുവദിക്കേണ്ട അവസരങ്ങളില്‍ സേവനം വൈകിക്കുകയെന്നത് നമ്മുടെ ഉദ്യോഗസ്ഥരുടെ പതിവാണ്. ഏറ്റവും എളുപ്പത്തില്‍ നല്‍കാവുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വരെ ജനങ്ങളെ പലയാവര്‍ത്തി നടത്തിക്കുകയും രേഖ അനുവദിക്കുന്നത് വൈകിക്കുകയുമുള്‍പ്പെടെയുള്ള പതിവുകളാണ് പല സര്‍ക്കാര്‍ ഓഫീസുകളിലും നടക്കാറുള്ളത്.

എന്നാല്‍ ഭരണയന്ത്രത്തിന് മൊത്തം നാണക്കേടുണ്ടാക്കുന്ന ഇത്തരം കൃത്യവിലോപം കാണിക്കുന്നവര്‍ ഇനി കുരുക്കിലാകും. സേവനം വൈകിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഉദ്യോസ്ഥരില്‍ നിന്നും പിഴ ഈടാക്കാനുള്ള നിയമം സംബന്ധിച്ച ബില്‍ മാര്‍ച്ച് 7ന് വ്യാഴാഴ്ച മന്ത്രിസഭ പരിഗണിക്കും.

ബില്‍ പ്രകാരം പെന്‍ഷന്‍, പാസ്‌പോര്‍ട്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ടാക്‌സ് റീഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ സേവനം വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ കൃത്യവിലോപത്തിന്റെ ഗൗരവത്തിനനുസരിച്ച് 250 രൂപ മുതല്‍ 50,000 രൂപവരെ പിഴയൊടുക്കേണ്ടിവരും.

പൗരന്മാര്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പുവരുത്താനുള്ള ബില്‍ നിലവില്‍ വരുന്നതോടെ രേഖകള്‍ക്കും സേവനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പലതവണ കയറിയിറങ്ങേണ്ടിവരുന്ന പൊതുജനത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കണ്ടെത്തിയാല്‍ സംസ്ഥാനത്തിനോ സെന്‍ട്രല്‍ ഗ്രീവെന്‍സ് റിഡ്രസ്സല്‍ കമ്മീഷനോ ഇക്കാര്യത്തില്‍ അന്വേഷണം നടത്താനായി ലോക്പാല്‍ സമിതിയോട് നിര്‍ദ്ദേശിയ്ക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ സിറ്റിസണ്‍സ് ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൗരന്മാര്‍ക്ക് ലഭിക്കേണ്ട എല്ലാതരം സേവനങ്ങളെയും റിഡ്രസ്സല്‍ ഓഫ് ഗ്രീവന്‍സെസ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനാപരമായ സേവനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിയ്ക്കുന്ന എന്‍ജിഒകള്‍, സര്‍ക്കാര്‍ കമ്പനികള്‍, സര്‍ക്കാറിന്റെ പുറംകരാറുകള്‍ പ്രകാരം സേവനം നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സേവനങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്.

അണ്ണ ഹസാരെ ആവശ്യപ്പെടുന്ന ലോക്പാല്‍ബില്ലില്‍ പറയുന്നതിലേരെ സേവനങ്ങള്‍ സുതാര്യമാക്കാനുള്ള കാര്യങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+