Get Updates
Get notified of breaking news, exclusive insights, and must-see stories!

പരാതിയില്ലെന്ന് യാമിനി: പ്രതിപക്ഷം ഇറങ്ങിപ്പോയി

ganesh-kumar
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് ഭാര്യ യാമിനി തങ്കച്ചിയുടെ കത്ത്. യാമിനി തങ്കച്ചിയുടെ കത്ത് മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. എന്നാല്‍ ഗണേഷ് കുമാര്‍ പീഡിപ്പിക്കുന്നു എന്ന് കാണിച്ച് ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതി മുഖ്യമന്ത്രി മുക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തുനിന്നും എ.പ്രദീപ് കുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. തുടര്‍ന്ന് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നല്‍കാനാകില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട്. കുടുംബപ്രശ്‌നങ്ങള്‍ സഭയിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് നല്ലതാണോ എന്ന് എല്ലാവരും പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഗണേഷിനെതിരെ താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് യാമിനി തങ്കച്ചിയുടെ കത്ത് മുഖ്യമന്ത്രി സഭയില്‍ വായിക്കുകയായിരുന്നു.

എന്നാല്‍ ഗാര്‍ഹീക പീഡനത്തില്‍ പരാതി വാങ്ങിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ക്രിമിനല്‍ കുറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. യാമിനി തങ്കച്ചി പരാതി നല്‍കിയെന്ന് പറഞ്ഞത് ചീഫ് വിപ്പായ പി സി ജോര്‍ജ്ജാണ്. മുഖ്യമന്ത്രി പറയുന്നതാണോ അതോ ക്യാബിനറ്റ് റാങ്കിലുള്ള ചീഫ് വിപ്പ് പറയുന്നതാണോ ശരിയെന്ന് തെളിയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടില്ല എങ്കില്‍ എന്തുകൊണ്ടാണ് ചീഫ് വിപ്പിനെതിരെ നടപടി എടുക്കാത്തതെന്നും ചോദിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+