കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഐടിയു ദേശീയ സമ്മേളനം കണ്ണൂരില്‍

Google Oneindia Malayalam News

CITU Kannur
കണ്ണൂര്‍: സി ഐ ടി യു ദേശീയ സമ്മേളനത്തിന് ബുധനാഴ്ച കണ്ണൂരില്‍ കൊടിയുയര്‍ന്നു. പൊതുസമ്മേളന വേദിയായ പൊലീസ് മൈതാനിയിലെ സി കണ്ണന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ പതാക ഉയര്‍ത്തിയതോടെയാണ് അഞ്ചു-ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് തുടക്കമായത്. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ആലപ്പുഴ ചൂടുകാട്ടില്‍ നിന്ന് സി.-ഐ.-ടി.-യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ ജാഥയായി എത്തിച്ചു. കൊടിമരം കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സംസ്ഥാന ട്രഷറര്‍ കെ.-എം. സുധാകരന്റെ നേതൃത്വത്തിലും ദീപശിഖ തില്ലങ്കേരി രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ നിന്ന് സി-.ഐ.-ടി.-യു. ദേശീയ വൈസ് പ്രസിഡന്റ് പി.-കെ. ഗുരുദാസന്റെ നേതൃത്വത്തിലും എത്തിച്ചു.

വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി എം.കെ. പാന്ഥെ നഗറില്‍ സി.-ഐ.-ടി.-യു. പ്രസിഡന്റ് എ.-കെ. പത്മനാഭന്‍ പതാക ഉയര്‍ത്തും. രാവിലെ ഒമ്പതിന് പയ്യാമ്പലത്തുനിന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എ.-കെ. ബാലന്റെ നേതൃത്വത്തില്‍ പതാക എത്തിക്കും. സംസ്ഥാന സെക്രട്ടറി ടി.-പി. രാമകൃഷ്ണന്‍ പതാക ഏല്‍പിക്കും. -എം.-കെ. പാന്ഥെ നഗറിലെ ദീപാങ്കര്‍ മുഖര്‍ജി ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുക. പ്രസിഡന്റ് എ.-കെ. പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ ഐ ടി യു സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, ഐ.-എന്‍ ടി-യു സി വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, ബി എം എസ് സെക്രട്ടറി ദൊരൈരാജ്, എച്ച് എം എസ് വൈസ് പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, യു ടി യു സി ജനറല്‍ സെക്രട്ടറി അബനി റോയി സംബന്ധിക്കും.

തൊഴിലാളി സംഘടനകളുടെ ഐക്യം അനിവാര്യവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും സി.ഐ.ടി.യു ദേശീയ സമ്മേളനത്തില്‍ മുഖ്യചര്‍ച്ച തൊഴിലാളി സംഘടനയുടെ ഐക്യത്തെ കുറിച്ചായിരിക്കുമെന്നും ദേശീയ സെക്രട്ടറി തപന്‍ സെന്നും ദേശീയ പ്രസിഡന്റ് എ കെ പത്്മനാഭനും വ്യക്തമാക്കി.

English summary
Five Day All India CITU conference Started at Kannur. More than 2,000 delegates from different states representing all major industrial sectors would attend the conference,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X