ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് 70 മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അനധികൃതമായും അശാസ്ത്രീയമായും നിര്മ്മിക്കുന്നവയായതിനാല് ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നു വീഴുന്നത് സാധാരണമാണ്.
എട്ടുനിലകെട്ടിടത്തില് ഒരു തുണിമില്ലും ചില കടകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ഏറ്റവും തിരക്കേറിയ സമയത്തു തന്നെയാണ് അപകടമുണ്ടായത്. എന്നാല്‍ അപകടത്തിന് എന്താണ് കാരണമായതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
കെട്ടിടത്തില്‍ വലിയൊരു വിള്ളല്‍ കണ്ടെത്തിയിരുന്നുവെന്നും ജീവനക്കാരെ ഉള്ളിലേക്ക് കടത്തി വിടുന്നത് അപകടകരമാണെന്നുമുള്ള മുന്നറിയിപ്പുകള്‍ തുണിമില്‍ ഉടമകള്‍ അവഗണിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ക്രീറ്റ് കട്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു വലിയ ശബ്ദം കേട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഈ സമയത്ത് കട്ടിങ് സെക്ഷനിലായതുകൊണ്ട് രക്ഷപ്പെടാന്‍ സാധിച്ചു. ഇപ്പോള്‍ സെക്ഷനിലുള്ള 30ഓളം പേര് കെട്ടിടങ്ങള്‍ക്ക് അടിയിലുണ്ട്-രക്ഷപ്പെട്ട ഒരു ജീവനക്കാരന് പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ധാക്കയിലുണ്ടായ തീപ്പിടുത്തത്തില്‍ 110 പേരാണ് മരിച്ചിരുന്നത്. 2010ല്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് 25 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications