കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂത്രധാരന്‍ ശ്രീശാന്ത് തന്നെ; ദാവൂദുമായും ബന്ധം

Google Oneindia Malayalam News

SREESANTH
ദില്ലി: ധോണിയും ഹര്‍ഭജനുമൊന്നുമല്ല ശ്രീശാന്തിന്റെ അറസ്റ്റിന് പിന്നില്‍. ശ്രീശാന്ത് എന്ന ക്രിക്കറ്റ് താരത്തിന് കുടുംബക്കാരും കൂട്ടുകാരും ആരാധകരും അറിയാത്ത ഒരു മുഖം കൂടിയുണ്ട് എന്നാണ് ദില്ലി പോലീസ് നല്‍കുന്ന സൂചന. വാതുവെപ്പ് സംഘത്തെ ബന്ധപ്പെടാന്‍ വേണ്ടി ജൂനിയര്‍ താരങ്ങളെ ഇപയോഗിച്ച് സ്വന്തം കളം ഭദ്രമാക്കിയ സൂത്രധാരനാണോ മലയാളികളുടെ പ്രിയപ്പെട്ട ശ്രീ?

ശ്രീശാന്തുമായി ബന്ധമുള്ള ബുക്കികള്‍ക്ക് ദാവൂദുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ ടെലഫോണ്‍ വിളികള്‍ പാകിസ്ഥാന്‍, ദുബൈ വഴിയായതാണ് ഇതിന് കാരണം. ശ്രീശാന്തിന് എന്തെങ്കിലും തരത്തില്‍ ദാവൂദുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിയ്ക്കുകയാണ്. ഹവാലപ്പണമായാണ് പ്രതിഫലം പലപ്പോഴും ശ്രീയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതത്രേ. ഈ മാസമാദ്യം ഇടനിലക്കാരുമായി മുക്കാല്‍ മണിക്കൂറോളം ശ്രീശാന്തടക്കമുള്ള കളിക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എസ് എസ് നായര്‍ എന്ന പേരിലാണ് ശ്രീശാന്ത് മുംബൈ പോലീസിന്റെ രേഖകളിലുള്ളത്.

ശ്രീശാന്തിനൊപ്പം അറസ്റ്റിലായ ചന്ദിലയും ചവാനും ശ്രീയുടെ കളികളുടെ ഇരകളായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. ജൂനിയര്‍ താരങ്ങളായ ഇരുവരെയും വിട്ടാണേ്രത ശ്രീശാന്ത് ഇടനിലക്കാരില്‍ നിന്നും പണം വാങ്ങിയിരുന്നത്. അറസ്റ്റിലായ ഇടനിലക്കാരില്‍ ശ്രീശാന്തിന്റെ അടുത്ത ബന്ധുവായ ജിജു ജനാര്‍ദ്ദനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് വെളിപ്പെടുത്തല്‍. ഗുജറാത്തിന് വേണ്ടി കളിച്ചിട്ടുള്ള ജിജുവും ശ്രീയും ചേര്‍ന്നാണ് കരുക്കള്‍ നീക്കിയിരുന്നതെന്നാണ് അണിയറക്കഥകള്‍.

ഗൂഡാലോചനയുടെ കണ്ണികള്‍ ദുബായിലേക്കും പാകിസ്ഥാനിലേക്കും നീളുമെന്നാണ് സൂചനകള്‍. ഐ പി എല്‍ ക്രിക്കറ്റിനിടെ ഒത്തുകളി നടത്തിയതിനാണ് ശ്രീശാന്ത്, ചന്ദില, ചവാന്‍ എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റവും ഗൂഡാലോചനയും ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂവരെയും തുടര്‍ ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ട്.

English summary
Delhi police revealed more details about Sreesanth's connection with match fixing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X