കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്ക് മാറ്റി

  • By Aswathi
Google Oneindia Malayalam News

Sreesanth
മുംബെ: ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ കോടതി മാറ്റി വച്ചു. ശ്രീശാന്തിനെ തീഹാര്‍ ജയിലിലേക്ക് മാറ്റി. രണ്ടു ദിവസം കൂടെ ദില്ലി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു. ജൂണ്‍ നാലുവരെയാണ് ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതും ജൂണ്‍ നാലിലേക്ക് മാറ്റി.

അതേ സമയം അജിത് ചാന്ദില, അശ്വിനി അഗര്‍വാള്‍, ചന്ദ്രേഷ് പട്ടേല്‍ തുടങ്ങിയവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. മെയ് 16ന് അറസ്റ്റ് ചെയ്ത ശ്രീശാന്തിലെ 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. അതുകൊണ്ടതന്നെ ഇനിയും ശ്രീശാന്തിനെ കസ്റ്റഡിയില്‍ വയ്ക്കുക എന്നത് ന്യായമല്ലെന്ന പറഞ്ഞാണ് കോടതി പൊലീസിന്റെ കസ്റ്റഡിആവശ്യം തള്ളിയത്.

ജാമ്യാപേക്ഷ കോടതി തള്ളുകയല്ല, മാറ്റിവയ്ക്കുകയാണ് ചെയ്തത് എന്നുകൊണ്ടു മേല്‍ കേടതിയില്‍ അപ്പീല്‍ പേവുക എന്നത് സാധ്യമല്ല. തീഹാര്‍ ജയിലില്‍ ശ്രീശാന്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ സിസിഎല്‍ താരം രാജീവ് പിള്ളയും ഉണ്ടായിരുന്നെന്നും അദ്ദേഹമാണ് അറസ്റ്റ് വിവരം ജിജുവിനെ അറിയിച്ചതെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ശ്രീശാന്തിന്റെ ഹോട്ടല്‍ മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ട അഭിഷേക് ശുക്ലയെ ചോദ്യം ചെയ്തതിലൂടെയാണ് രാജീവ് പിള്ളയുടെ പേര് പുറത്തു വന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ താന്‍ ഉണ്ടായിരുന്നെന്നും നിരപരാധിയെന്നുകണ്ട് പോലീസ് വെറുതെ വിടുകയായിരുന്നുവെന്നും രാജീവ് പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചു.

English summary
IPL spot-fixing probe: Sreesanth, Chandila sent to judicial custody till June 4
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X