ശ്രീശാന്ത് മക്കോകയിലേക്ക്; എന്താണീ മക്കോക കോടതി?
ദില്ലി: ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന വിന്ധു ധാരാസിംഗിനും ഗുരുനാഥ് മെയ്യപ്പനും ജാമ്യത്തിലറങ്ങിയപ്പോള് ശ്രീശാന്തിനും ജാമ്യം കിട്ടിയേക്കും എന്നായിരുന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ദില്ലി കോടതി കേരള ക്രിക്കറ്റ് താരത്തെ രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഒത്തുകളിയില്‍ അധോലോകത്തിന്റെ ഇടപെടല്‍ കൂടി ചൂണ്ടിക്കാണിച്ചാണ് ശ്രീശാന്തിന് മേല്‍ മക്കോക വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തിയിരിക്കുന്നത്. ആസൂത്രി കുറ്റകൃത്യങ്ങള്‍ക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രത്യേക നിയമമാണ് മക്കോക അഥവാ മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്. അഞ്ച് ലക്ഷം രൂപ പിഴയും ഏഴ് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന വകുപ്പാണ് ശ്രീശാന്തിനെതിരെ ചുമത്തിയിട്ടുള്ള മക്കോക.

ജാമ്യം ലഭിക്കാത്ത ഈ വകുപ്പ് പ്രകാരം 30 ദിവസം വരെ പ്രതിയെ പോലീസിന് കസ്റ്റഡിയില്‍ വെക്കാം. 199ലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അധോലോക പ്രവര്‍ത്തനങ്ങള്‍ തടയാനായി ഈ നിയമം കൊണ്ടുവന്നത്.
എന്നാല്‍ എന്തുകൊണ്ടാണ് ഗുരുനാഥ് മെയ്യപ്പനും വിന്ധു ധാരാസിംഗിനും എതിരെ ഈ നിയമപ്രകാരം വകുപ്പുകള്‍ ചുമത്താത്തത് എന്നതാണ് പൊതുവെ ഉയരുന്ന സംശയം. മക്കോക വകുപ്പ് ചുമത്തിയതിനെതിരെ ശ്രീശാന്തടക്കമുള്ള കളിക്കാരുടെ അഭിഭാഷകര്‍ കോടതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. കേസില്‍ ശ്രീശാന്ത് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഈ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് നടന് വിന്ധു ധാരാ സിംഗിനും മുംബൈ മെട്രോപൊളിറ്റന്‍ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി 25,000 രൂപ വീതം ഇരുവരും കെട്ടിവയ്ക്കണം. രാജ്യം വിട്ടുപോകാന്‍ പാടില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications