കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം,രക്ഷപ്പെടാന്‍ ഇനിയും 40,000 പേര്‍ ബാക്കി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഇനിയും 40,000 പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ 800 ഓളം മൃതദേഹങ്ങള്‍ പ്രളയ മേഖലയില്‍ നിന്നു കണ്ടെടുത്തു. ഒഴുക്കില്‍പ്പെട്ട് ഏകദേളം 600 പേര്‍ കാണാതായിട്ടുണ്ട്.

അതേ സമയം തിങ്കാളാഴ്ച മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ വേഗത്തിലാക്കിയിട്ടുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങള്‍ കേദര്‍നാഥില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് രക്ഷപ്പെട്ട് എത്തിയവര്‍ പറയുന്നു.

കഴിഞ്ഞ ആറു ദിവസത്തിനിടെ എഴുപതിനായിരത്തോളം പേരെയാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. മരണ സംഖ്യ ആയിരം കവിയുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞിരുന്നു.

പൂനെ

പൂനെ

പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ തീര്‍ത്ഥാടകര്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍

ഗൗരീകുണ്ഡ്

ഗൗരീകുണ്ഡ്

ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍

കര്‍ണപ്രയാഗ്

കര്‍ണപ്രയാഗ്

പ്രളയത്തെ തുടര്‍ന്ന് നശിച്ച നദീതീരത്തെ ഒരു വീട്

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ്

സൈനികര്‍ രക്ഷപ്പെടുത്തിയ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഹെലികോപ്റ്ററില്‍ വിജയ മുദ്രകാണിക്കുന്നു

ധരളി-

ധരളി-

പ്രളയത്തെ തുടര്‍ന്ന നശിച്ച ഉത്തരാഖണ്ഡിലെ ധരളിക്കടുത്തുള്ള റോഡ്

ഗോവിന്ദാത്

ഗോവിന്ദാത്

തീര്‍ത്ഥാടകരെ കയര്‍കെട്ടി രക്ഷപ്പെടുത്തുന്ന സൈനികര്‍

മഥുര

മഥുര

യമുനാ നദിക്ക് സമീപം മഥുരയില്‍ പ്രളയത്തെ തുടര്‍ന്ന് നശിച്ച പ്രദേശം

English summary
In Uttarakhand, flood killed more than 800 and 40,000 still stranded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X