കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വഴങ്ങിയത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി മാത്രം'

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് തെറ്റയിലിന് വഴങ്ങിയത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി മാത്രമാണ് എന്ന് പരാതിക്കാരിയായ യുവതി ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്ത യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയതായും യുവതി പറഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ തന്നെ അറിയില്ല എന്നുപോലും ജോസ് തെറ്റയില്‍ പറഞ്ഞേനെ.

ജോസ് തെറ്റയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ ലാപ്‌ടോപ് തെറ്റയിലിന്റെ കൈയ്യിലാണ്. മകനുമായി വിവാഹം നടത്തിത്തരാം എന്ന് വാഗ്ദാനം ചെയ്തപ്പോഴാണ് ലാപ്‌ടോപ്പ് തെറ്റയിലിന് കൊടുത്തത്. ഇത് വലിയ തെറ്റായിപ്പോയി എന്നും യുവതി പറഞ്ഞു.

jose thettayil

തന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയപ്രേരിതമാണ് എന്ന ആരോപണങ്ങള്‍ യുവതി തള്ളിക്കളഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയക്കാരുമായും ബന്ധമില്ല. മന്ത്രി കെ സി ബാബുവിനെ തനിക്ക് അറിയുക പോലുമില്ല. യുവതിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍മന്ത്രിയായ ജോസ് തെറ്റയില്‍ എം എല്‍ എ തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി കഴിഞ്ഞ ആഴ്ചയാണ് മഞ്ഞപ്ര സ്വദേശിനിയായ യുവതി പരാതിയുമായി രംഗത്ത് വന്നത്. തെറ്റയിലുമായി ബന്ധപ്പെടുന്നതിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ യുവതി മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

English summary
Manjappra girl repeated sexual allegation against Jose Thettayil MLA and his son. original video handed over to police - she said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X