അമേരിക്കയെവിറപ്പിക്കാന് അസാന്‍ജും സ്നോഡനും
വാഷിങ്ടണ്‍: അമേരിക്കയുടെ ചാരപ്പണികള്‍ പൊളിക്കാന്‍ ജൂലിയന്‍ അസാന്‍ജും എഡ്വേര്‍ഡ് സ്നോഡനും ഒന്നിക്കുന്നതായി സൂചന.തന്റെ കൈയ്യിലുള്ള രഹസ്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്ന് സ്നോഡന് വെളിപ്പെടുത്തിയതായി വിക്കി ലീക്സ് സ്ഥാപകനും അമേരിക്കയുടെ നോട്ടപ്പുള്ളിയുമായ ജൂലിയന്‍ അസാന്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു.
ലോക രാജ്യങ്ങളിലെ ഇന്റര്‍നെറ്റ്, ഫോണ്‍ രഹസ്യങ്ങള്‍ അമേരിക്ക ചോര്‍ത്തിയതിന്റെ വിശദാശങ്ങളാണ് മുന്‍ ദേശീയ സുരക്ഷാ എജന്‍സി ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്നോഡന് വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും സ്നോഡന്റെ കയ്യില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. വാഷിങ്ടണിലെ യൂറോപ്യന്‍ യൂണിയന് ഓഫീസിലേയും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തേയും വിരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി സ്നോഡനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ഒരു ജര്‍മന്‍ മാഗസിന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗാര്ഡിയന് പത്രത്തിന്റെ ലേഖകനായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് കഴിഞ്ഞ ആഴ്ച തന്നെ സ്നോഡന്റെ കൈവശമുള്ള ചില രഹസ്യ രേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
എന്തുതന്നെ സംഭവിച്ചാലും സ്നോഡന്റെ കൈവശമുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ജൂലിയന്‍ അസാന്‍ജ് എബിസി ചാനലിന്റെ ദ വീക്ക് എന്ന ഷോയില്‍ വ്യക്തമാക്കി.
അമേരിക്ക ഏത് തരത്തിലുള്ള നീക്കവും നടത്തുമെന്ന് സ്നോഡന് പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രഹസ്യ കോഡുകളാക്കി പലര്‍ക്കും രേഖകളുടെ പകര്‍പ്പുകള്‍ എത്തിച്ചിട്ടുണ്ടെന്ന് ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് പറയുന്നു. ഈ രേഖകള്‍ ഇപ്പള് ആര്‍ക്കും പുറത്തെടുക്കാനാവില്ല. സ്നോഡന് എന്തെങ്കിലും സംഭവിച്ചാല്‍ ഇവ പുറത്തെടുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രീന്‍ വാള്‍ഡ് പറയുന്നു.
സ്നോഡന്റെ കൈവശമുള്ള വിവരങ്ങളുടെ പകര്‍പ്പ് അസാന്‍ജിന്റെ കൈയ്യില്‍ എത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അസാന്‍ജ് ഇക്കാര്യത്തില്‍ നേരിട്ട് പ്രതികരിച്ചിട്ടില്ല.
ഏതു വിധേനയും സ്നോഡനെ കുടുക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം . ഇതിനായി സ്നോഡന്റെ പാസ്പോര്‍ട്ട് റദ്ദാക്കിക്കഴിഞ്ഞു. ഇക്വഡോറിലേക്കുള്ള യാത്രാ രേഖയും റദ്ദ് ചെയ്തു. രഹസ്യ സ്വഭാവമുള്ള രേഖകള്‍ കൈമാറ്റം ചെയ്തതിന് 1917 എസ്പിയോനേജ് ആക്റ്റ് പ്രകാരം സ്നോഡനെതിരെ അമേരിക്കയില്‍ കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ അഭയം തേടിയ ഇക്വഡോറും ഇപ്പോള്‍ സ്നോഡനെ കൈവിട്ട മട്ടാണ്. കഴിഞ്ഞ ദിവസം ഇക്വഡോര്‍ പ്രസിഡന്റും അമേരിക്കന്‍ വൈസ് പ്രസിഡന്റും നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണിതെന്നും സംശയിക്കപ്പെടുന്നു. സ്നോഡന്റെ വിധി ഇനി റഷ്യന്‍ അധികൃതരുടെ കൈയ്യിലാണെന്നാണ് ഇക്വഡോര്‍ പിസിഡന്റ് റാഫേല്‍ കൊറിയ പ്രതികരിച്ചത്. മോസ്കോയിലെ ഷെറെമെറ്റിയോ വിമാനത്താവളത്തിലാണ് ഒരാഴ്ചയില്‍ ഏറെയായി സ്നോഡന് ഉള്ളത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications