കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍: സരിത തിരുവഞ്ചൂരിനെയും വിളിച്ചു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ഫോണില്‍ വിളിച്ചുവെന്ന് വെളിവായി. സരിത ഒരു വര്‍ഷത്തിനിടെ(2012 ജൂണ്‍ 1 മുതല്‍ 2013 ജൂണ്‍ വരെ) വിളിച്ചത് 41528 കോളുകളാണ്. ഇതില്‍ നാലു കോളുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണിലേയ്ക്കാണ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രനെയും സരിത വിളിച്ചിട്ടുണ്ട്.

2013 ജനുവരി 23, 24, 28 തീയതികളിലാണ് സരിത ആഭ്യന്തരമന്ത്രിയെ വിളിച്ചത്. 24ന് രണ്ട് വട്ടമാണ് ഇവര്‍ മന്ത്രിയെ വിളിച്ചത്. എല്ലാ കോളുകളും സെക്കന്റുകള്‍ നീളുന്നതായിരുന്നു. മന്ത്രിയെ കിട്ടാതായപ്പോഴാണ് പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചത്‌.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിന് പരാതി നല്‍കാന്‍ വേണ്ടിയാണ് വിളിച്ചതെന്നുമാണത്രെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് സരിത പറഞ്ഞത്. ഇതുകേട്ട പ്രൈവറ്റ് സെക്രട്ടരി പരാതി എഴുതി അയച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും തിരുവഞ്ചൂരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ലക്ഷ്മിയെന്ന പേരിലാണത്രേ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചത്.

സരിത എസ് നായര്‍

ആഭ്യന്തരമന്ത്രിയെ കൂടാതെ സരിത പ്രതിപക്ഷത്തെ നിരവധി നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 860 പ്രാവശ്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ ജീവനക്കാരന്‍ ജോപ്പനെ സരിത വിളിച്ചത്.

ശാലു മേനോന്‍

ഓരോ ദിവസം പുറത്തുവരുന്ന തെളിവുകള്‍ ഉമ്മന്‍ചാണ്ടിയ്ക്കും വിശ്വസ്തനായ തിരുവഞ്ചൂരിനും തലവേദനയുണ്ടാക്കി കൊണ്ടിരിക്കുകയാണ്.

English summary
The prime accused of Solar Fraud case Saritha S Nair hade tried to call Home Minister Thiruvanjur Radhakrishnan for 4 times
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X