Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ പ്രതികള്‍ക്ക് വിഐപി പരിഗണനയോ?

Biju Radhakrishnan
തിരുവനന്തപുരം: സോളാര്‍ പ്ലാന്റും വിന്‍ഡ്മില്‍ ഫാമും നിര്‍മ്മിച്ചു നല്‍കാം എന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ക്ക് പൊലീസ് പ്രത്യേകപരിഗണന നല്‍കുന്നതായി ആരോപണം. കസ്റ്റഡിയിലിരിക്കുമ്പോള്‍ പ്രതി സരിത എസ് നായര്‍ക്ക് ഫോണ്‍ നല്‍കിയതുമുതല്‍ അവസാനം പിടിച്ച ശാലുവിനെ സ്വന്തം കാറില്‍ അറസ്റ്റ് ചെയ്തുകൊണ്ടു പോയതുവരെ ചൂണ്ടി കാണിച്ചുകൊണ്ടാണ് ആരോപണം.

കസ്റ്റഡിയിലിരിക്കുമ്പോള്‍ സരിത എസ് നായര്‍ക്ക് ഫോണ്‍ നല്‍കിയത് ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശാലുമേനോനെ സ്വന്തം കാറില്‍ യാത്രചെയ്യാന്‍ അനുവദിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ശാലുവിന് പൊലീസ് അകമ്പടി പോയി എന്നാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ കളിയാക്കിയത്.

അതിനിടയിലാണ് ശനിയാഴ്ച രാവിലെ സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവേലിക്കര ഒരു സ്വകാര്യാശുപത്രിയില്‍ പരിശോധനയ്ക്കായി പൊലീസ് കൊണ്ടു പോയത്. ചെങ്ങന്നൂരിലും മാവേലിക്കരയിലും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാവുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്ളപ്പോഴാണ് രക്തസമ്മര്‍ദ്ദം കൂടിയെന്ന് പറഞ്ഞ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം ബിജുവിന് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍ സ്ഥരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+