ബാംഗ്ലൂരിലെ രാത്രിവിരുന്നുകള്ക്ക് നിയന്ത്രണം വരും

ബാറുകളിലും പബ്ബുകളിലും സ്ത്രീകള്‍ അല്പവസ്ത്രധാരികളായി ജോലിചെയ്യുന്നതും നൃത്തം വെയ്ക്കുന്നതുമുള്പ്പെയുള്ള കാര്യങ്ങള്‍ക്ക് നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. ബാറുകളിലും മറ്റും മദ്യം വിളമ്പാന്‍ മാത്രമാണ് ബാര്‍ ഗേള്‍സിന് അനുമതി, സന്ദര്‍ശകര്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ ഇവര്‍ക്ക് അനുമതിയില്ല. എന്നാല്‍ പലയിടങ്ങളിലും ഇത് നടക്കുന്നുണ്ടെന്നുള്ളതാണ് സത്യം.
മാത്രമല്ല ബാറില്‍ ജോലിചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക് 21 വയസ് പൂര്‍ത്തിയാകേണ്ടതുണ്ട്, പക്ഷേ പലയിടങ്ങളിലും പതിനേഴും പതിനെട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ജോലിചെയ്യുന്നുണ്ട്. ബാറുകള്‍ക്കും പബുകള്ക്കുമെന്നപോലെ നഗരത്തില്‍ വ്യാപകമാകുന്ന മസാജ് പാര്‍ലറുകളെയും പുതിയ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരുമെന്നാണ് സൂചന.
കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് നിശാവിരുന്നുകള്ക്ക് വിലക്കുകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉദാരമായ സമീപനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും സംസ്കാരവും സദാചാരവും കാറ്റില്‍പ്പറത്തുന്ന രീതിയിലുള്ള രാത്രിവിരുന്നുകള് വേണ്ടെന്നുതന്നെയാണ് കോണ്‍ഗ്രസ് സര്‍ക്കാറും പറയുന്നത്.
രാത്രിജീവിതത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി നഗരത്തിലെ ബാറുകളിലും പബ്ബുകളിലും പൊലീസ് റെയ്ഡ് വ്യാപകമായിട്ടുണ്ട്.
ഇപ്പോള്‍ രാത്രി വിരുന്നുകള്‍ക്ക് അനുവദനീയമായ സമയം പതിനൊന്നരമണിയാണ്. ബിജെപി സര്‍ക്കാറാണ് സമയപരിധി പതിനൊന്നരയാക്കി മാറ്റിയത്. ഈ സമയപരിധി 1മണി വരെയാക്കണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി, ഇതിനിടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications