Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടിസം ബാധിച്ചകുട്ടിയുടെ നോവലിന് ആരാധകരേറെ

ലണ്ടന്‍: ബ്രിട്ടനില്‍ ഈയിടെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന നോവലാണ് 'ദ റീസണ്‍ ഐ ജംപ്' . പ്രകാശനം ചെയ്ത് രണ്ടാഴ്ച പിന്നിടും മുന്‍പാണ് ബ്രിട്ടനില്‍ ഈ നോവലിന് പ്രചാരം ഏറിയിരിക്കുന്നത്. ഈ നോവല്‍ എഴുതിയ നവോക്കി ഹിഗാഷിദയ്ക്ക് ഇപ്പോള്‍ ഇരുപത് വയസ്സ്. തന്റെ 13 മത്തെ വയസ്സിലാണ് ഹിഗാഷിദ ഈ നോവല്‍ എഴുതിയത്.13 വയസ്സുകാരന്‍ നോവല്‍ എഴുതുന്നതില്‍ വലിയ അദ്ഭുതമില്ലെന്ന് ചിന്തിയ്ക്കുന്നുണ്ടാവും. എന്നാല്‍ ഈ നോവലിന്റെ രചയിതാവ് ഹിഗാഷിദ ഓട്ടിസം ബാധിച്ച വ്യക്തിയാണ്. പഠനം, സംസാരം , ആശയവിനിമയം തുടങ്ങിയവയെ ബാധിയ്ക്കുന്ന ഒരുതരം മാനസിക രോഗമാണ് ഓട്ടിസം. അതുകൊണ്ട് തന്നെ ഓട്ടിസം ബാധിച്ച ഒരു ജപ്പാന്‍കാരന്‍ പയ്യന്‍ നോവല്‍ എഴുതിയാല്‍ അത് ഒരു സംഭവം തന്നെയെന്ന് പറയാതിരിയ്ക്കാന്‍ വയ്യ. ഹിഗാഷിദയുടെ പുസ്തകത്തിന് ആവശ്യക്കാരേറിയ കാര്യം ദ സണ്‍ഡേ ടൈംസ് ആണ് പുറത്ത് വിട്ടത്.

Naoki Higashida

ഹിഗാഷിദയ്ക്ക് കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ല്. അതിനാല്‍ തന്നെ ലോകത്തോടുള്ള ആശയവിനിമയം വാക്കുകളാണ്. ഈ വാക്കുകള്‍ നോവലായും ബ്‌ളോഗായും ഹിഗാഷിദ കുറിച്ചിടുന്നു. എനിയ്ക്ക് സംസാരിയ്ക്കാനാകില്ല എന്നാല്‍ എന്റെ വാക്കുകള്‍ ലോകത്തെ കേള്‍പ്പിയ്ക്കണം അതിനാണ് ഞാന്‍ എഴുതുന്നതെന്നാണ് ഹിഗാഷിദ പറയുന്നത്(ബ്ളോഗില്‍ എഴുതുന്നത്).

ഓട്ടിസത്തെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊളിച്ചെഴുതുന്ന നോവലാണ് ' ദ റീസണ്‍ ഐ ജംപ്' . തന്റെ മാതാപിതാക്കളെപ്പോലെ തന്നെ ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ പുസ്തകം ഒരു ആശ്വാസമാകുമെന്ന് എഴുത്തുകാരന്‍ പ്രത്യാശിയ്ക്കുന്നു. അഞ്ചാമത്തെ വയസ്സിലാണ് ഹിഗാഷിദയ്ക്ക് ഓട്ടിസം ബാധിയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+