കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത മൊഴിയെഴുതിയത് പോലീസ് കസ്റ്റഡിയില്‍

Google Oneindia Malayalam News

പത്തനംതിട്ട: ജയിലില്‍വെച്ചാണ് സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തിയത് എന്ന പോലീസ് വാദം കള്ളത്തരമെന്ന് തെളിയുന്നു. സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ തന്റെ 21 പേജുള്ള മൊഴി രേഖപ്പെടുത്തിയത് പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണെന്ന് പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വെളിപ്പെടുത്തിയതോടെയാണിത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ജയില്‍ സൂപ്രണ്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.

ജയിലില്‍ സരിതയ്ക്ക് എഴുതാന്‍ വേണ്ടി പേനയും പേപ്പറും നല്‍കിയിട്ടില്ല. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ സാന്നിധ്യത്തിലാണ് സരിത എസ് നായര്‍ തന്റെ കുറിപ്പ് രേഖപ്പെടുത്തിയത്. എറണാകുളത്തെ കോടതിയില്‍ നിന്നും ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിതയെ പത്തനംതിട്ടയിലെ ജയിലില്‍ എത്തിച്ചത്. ജയിലിലേക്ക് വരുമ്പോള്‍ സരിതയുടെ കയ്യില്‍ എഴുതിത്തയ്യാറാക്കിയ കുറിപ്പ് ഉണ്ടായിരുന്നു.

saritha s nair

സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ അന്ന് തന്നെ ജയിലില്‍ എത്തി സരിതയുടെ മൊഴി കണ്ടിരുന്നു. ഇതിന് ശേഷമാണ് 21 പേജുള്ള മൊഴിയില്‍ സരിത പല ഉന്നതരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ സരിത എഴുതിത്തയ്യാറാക്കിയ 21 പേജ മൊഴി വാങ്ങാന്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് എന്‍ വി രാജു തയ്യാറായിരുന്നില്ല.

മൂന്നര പേജുള്ള മൊഴിയാണ് സരിത നായര്‍ പിന്നീട് കോടതിയില്‍ സമര്‍പ്പിച്ചത്. സരിത എസ് നായരുടെ മൊഴി തിരുത്തിയതില്‍ പോലീസ് ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ തെളിയിക്കുന്നതാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ട് എന്ന് സരിത എസ് നായര്‍ തന്നെയാണ് കോടതിയെ അറിയിച്ചത്.

English summary
Solar scam main accused Saritha S Nair prepared her 21 page statement not in jail. Pathanamthitta jail superintendent revealed this as reply for RTI request.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X