24കാരിയെ പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍

നീലകണ്ഠ വില്ലേജിലെ ഇയാളുടെ ആശ്രമം റെയ്ഡ് ചെയ്തായിരുന്നു സെപ്തംബര്‍ മൂന്നിന് പോലീസ് മഹേന്ദ്രഗിരിയെ കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തിന് ഇരയായ യുവതിയെയും പോലീസ് ഇവിടെ നിന്ന് മോചിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ആശ്രമത്തില്‍ തന്നെ താമസിപ്പിച്ച് 24 കാരിയെ സന്യാസിക്ക് കാഴ്ചവയ്ക്കുകയായിരുന്നു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഈ വര്‍ഷം മെയ് മൂന്നിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അപ്പോള്‍ മുതല്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്കുകയായിരുന്നു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ നാള് മുതല്‍ ഭര്‍ത്താവിന്റെ സഹായത്തോടെ സപ്തഗിരി തന്നെ പീഡിപ്പിച്ചുവരികയായിരുന്നു എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് വിവാദ ആള്‍ദൈവം ആശാറാം ബാപ്പു പോലീസ് കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് മറ്റൊരു ആള്‍ദൈവം കൂടി പീഡനക്കേസില്‍ അകത്താകുന്നത്. ഭക്തി മൂത്ത് അടുത്തെത്തുന്ന ആളുകളും അല്ലെങ്കില്‍ ഭക്തരുടെ ബന്ധുക്കളുമാണ് ഇത്തരത്തില്‍ കപട സന്യാസികളുടെ ഇരകളാകുന്നത്. ഭയം കാരണം ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ അധികമാരും മുന്നോട്ടുവരാറുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications