ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് പിന്നാലെ 31കാരി മരിച്ചു; ആശുപത്രിക്കെതിരെ ആരോപണം
ആലപ്പുഴ: ആലപ്പുഴയിൽ പ്രവസം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത - ശിശു ആശുപത്രയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ആയിരുന്നു നടന്നത്.
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുിരുതരാവസ്ഥയിൽ ആയ യുവതിയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകീടോടെ മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷമെ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോലേജ് സൂപ്രണ്ട് അറിയിച്ചു സംഭവത്തിൽ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയ കേസെടുത്തു.

ഭർത്താവ് പഴവീട് ഭവനിൽ എസ് ശരത്ത് ഭവനിൽ എസ് ശരത് ചന്ദ്രൻ ( യു എസ് എ) രണ്ട് മക്കളാണ് ഇവർക്ക്. ആലപ്പുഴയിലെ കണിയാകുളം ജംക്ഷനിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ആയ ആശയെ വെള്ളിയാഴ്ച രാവിലെ ആയിരുന്നു ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒപ്പറേഷന് ശേഷം ആശയ്ക്ക് അസ്വസ്ഥത ഉണ്ടായി. രോഗിയുടെ അവസ്ഥ മോശമാണെന്ന് മെഡിക്കൽ സംഘം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ബഹളം വെച്ചതിനെ തുടർന്ന് യുവതിയെ മെഡിക്കൽ ടീമിനൊപ്പം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയുന്നത്
സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. ചികിത്സാ പിഴവാണ് മരണത്തിന് കാരണം ആയത് എന്നാണ് ആരോപണം. അതിനിടെ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications