സിപിഎം തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിൽ അറസ്റ്റിലായി; റിമാൻഡിലിരിക്കെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം, കീഴടക്കുന്നതിനിടെ മൂന്ന് പോലീസുകാർക്ക് പരുക്ക്!
കായംകുളം: മണ്ണഞ്ചേരിയിൽ സിപിഎം തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതി ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ട്രെയിനിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച റിമാൻഡ് പ്രതിയെ പോലീസുകാരും ആർപിഎഫും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ജോഷിയാ (30) ണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതിയുടെ പരാക്രമത്തിൽ മൂന്നു പോലീസുകാർക്ക് പരുക്കേറ്റു. ഇവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തിക വളർച്ചയുടെ വേഗം കുറഞ്ഞു; ജിഡിപിയിൽ പ്രതീക്ഷിച്ച വളർച്ചയില്ല, റിപ്പോർട്ട് ഇങ്ങനെ...
എഎസ്ഐ
ഓമനക്കുട്ടൻ,
പോലീസുകാരായ
അൻവർ,
പ്രവീണ്
കുമാർ
എന്നിവർക്കാണ്
പരിക്കേറ്റത്.
തെരെഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
മണ്ണഞ്ചേരിയിൽ
സിപിഎം
ബൂത്ത്
ഓഫീസ്
കത്തിച്ച
കേസിൽ
മണ്ണഞ്ചേരി
പോലീസ്
ഇയാളെ
അറസ്റ്റ്
ചെയ്തിരുന്നു.
ആലപ്പുഴ
സബ്
ജയിലിൽ
റിമാൻഡിലായിരുന്ന
ഇയാളെ
തിരുവനന്തപുരത്തെ
ജയിലിലേക്ക്
മാറ്റിയിരുന്നു.
അവിടെ നിന്ന് രണ്ട് പോലീസുകാർ ഇയാളെ ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ ശേഷം നേത്രാവതി എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഭവം. ട്രെയിൻ കായംകുളത്ത് നിർത്തുന്നതിനായി വേഗത കുറച്ചപ്പോൾ പ്രതി ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയിരുന്നു. പ്ലാറ്റ്ഫോമിലൂടെ ഓടിയ ഇയാളെ അകന്പടി പോയ പോലീസുകാരും ആർപിഎഫും ചേർന്ന് പിടികൂടുകയായിരുന്നു.
ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ അക്രമിച്ചു. എന്നാൽ പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടിച്ച് കായംകുളം പോലീസിന് കൈമാറി. ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ അവിടെവച്ചും ഇയാൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി പറയുന്നു.