Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുജനങ്ങളുടെ മനസില്‍ കൊലക്കേസിലെ പ്രതി; ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ്

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷമാണ് പ്രതിഷേധവുമായി ശക്തമായി രംഗത്തുള്ളത്. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂര്‍ വ്യക്തമാക്കി.

പൊതുജനങ്ങളുടെ മനസില്‍ കൊലപാതക കേസിലെ പ്രതിയെന്നതാണ് ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചിത്രം. ക്രിമിനല്‍ ആക്ടിവിസത്തിന്റെ ആളായി ശ്രീറാമിനെ ജനങ്ങള്‍ കാണുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം ജനങ്ങളുടെ മനസില്‍ നീറി നില്‍ക്കുന്നുണ്ട്. എന്ത് തോന്നിവാസവും സര്‍ക്കാര്‍ കാണിക്കുമെന്നതിന്റെ തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

alappuzha

അതേസമയം, ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ ആ തെറ്റ് തിരുത്തണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ജനകീയ താല്‍പര്യം മാനിക്കാതെ ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കേണ്ട കളക്ടര്‍ പദവിയിലേക്ക് ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുനിമിഷം ജനങ്ങളുമായി ഇടപഴകുകയും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ട ഒരു നിര്‍ണായക ചുമതലയാണ് ജില്ലാ കളക്ടര്‍ പദവി. മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ വില നല്‍കി സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വം ഇടപെടേണ്ട ആ ചുമതലയില്‍ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ അനൗചിത്യം സര്‍ക്കാര്‍ മനസ്സിലാക്കണം.

തീരദേശ - കാര്‍ഷിക ജില്ലയാണ് ആലപ്പുഴ. നിരന്തരം കടലാക്രമണങ്ങളും കുട്ടനാട്ടിലെ വെള്ളപ്പൊക്കമടക്കമുള്ള തീരാദുരിതങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച, നിരന്തരം സാംക്രമിക രോഗങ്ങളും കൃഷിനാശങ്ങളുമടക്കം നേരിടേണ്ടി വരുന്ന ഒരു ജില്ല. അവിടുത്തെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതിനു പകരം ഒരു നിരപരാധിയായ മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന ഒരാളെ നിയമിച്ച നടപടി ജനകീയ താല്‍പര്യം മുന്‍നിര്‍ത്തി അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സി പി എമ്മിന്റെ നയ സമീപനം എന്താണെന്നത് വീണ്ടും വ്യക്തമായി. കോണ്‍ഗ്രസ് പാര്‍ട്ടി നാളെ മുതല്‍ ഇതിനെതിരേ പ്രത്യക്ഷ സമര നടപടികളിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ തെറ്റുതിരുത്തും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി കെ അബ്ദുറബ്ബ് രംഗത്തെത്തി. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3 ന് മൂന്നു വര്‍ഷം തികയുമ്പോള്‍ കുറ്റാരോപണ വിധേയനായ ആ ഐ എ എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കിയെന്ന് അബ്ദുറബ്ബ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ. എം എം മണി അന്ന് എഫ് ബി പോസ്റ്റില്‍ പറഞ്ഞതെത്ര ശരി..! ഐ എ എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നല്‍കിയില്ല. ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്- അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതില്‍ പ്രതഷേധിച്ച് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂറും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കി എന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലമാറ്റം പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു.തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+