നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചു; എരിയ കമ്മിറ്റി അംഗത്തെ സിപിഎം പുറത്താക്കി
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എ പി സോണയെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അന്വേഷണ കമ്മിഷന്‍ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട വിവാദം രണ്ട് മാസം ഉണ്ടാവുന്നത്.
എ പി സോണി വീട്ടില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന് സി പി എം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിക്കൊപ്പം സ്ത്രീ ഫോണിലെ അശ്ലീല ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 അശ്ലീല ദൃശ്യങ്ങളാണ് ഫോണില്‍ ഇയാള്‍ സൂക്ഷിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
എന്നാല്‍ രണ്ട് മാസമായിട്ടും പാര്‍ട്ടി നടപടി വൈകുന്നു എന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയിലാണ് ഇപ്പോള്‍ എ പി സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഫോണ്‍ പരിശോധിച്ചപ്പോഴാണ് പാര്‍ട്ടി അംഗങ്ങളുടെ ഭാര്യമാര്‍ ഉള്‍പ്പടെയുള്ളവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരും പരാതിയുമായി പൊലീസിനെ സമീപിച്ചില്ല. ഇവര്‍ നേരിട്ട് പാര്‍ട്ടിയില്‍ പരാതി നല്‍കുകയായിരുന്നു. പരതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു. പാര്‍ട്ടി ഉടന്‍ നടപടി എടുക്കാന്‍ കരുതിയിരുന്നെങ്കിലും നടപടി വൈകിയത് വലിയ രീതിയിലുള്ള വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് എ പി സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഒറ്റ മാസത്തിനിടയിൽ ഇന്ത്യയിലെ ഈ നഗരത്തിൽ നിന്ന് കയറ്റിയയച്ചത് 100 ദശലക്ഷം കോണ്ടം! വൻ ഡിമാന്റ്..