ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കായംകുളം: ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കാപ്പിൽ മേക്ക് രേവതിയില്‍ കിരണ്‍(31). കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി(39), കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പളളിക്ക് സമീപം മയൂഘം വീട്ടില്‍ ഉമേഷ്(28), തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ(34) എന്നിവരെയാണ്.
അറസ്റ്റ് ചെയ്തത്. 2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭി ക്കുന്നത്. കിരൺ ഷെയര്‍പാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ഷാദ് എന്നയാള്‍ കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അര്‍ഷാദിന് കാഴ്ചവെക്കുകയും ചെയ്തു. തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട സീതിയുടെ വീട്ടില്‍ കിരണ്‍ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരഠ പങ്കുവെച്ച് ലൈഗിംക ബന്ധത്തിൽ ഏര്‍പ്പെടുകയും ചെയ്തു.

തുടര്‍ന്ന് ഷെയര്‍ ചാറ്റ് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടില്‍ കിരണ്‍ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തിനാല്‍ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് വീണ്ടും കിരൺ നിര്‍ബന്ധിച്ചപ്പോഴാണ് ഭാര്യ പരാതിയുമായിപോലീസ് സ്റ്റേഷനില്‍ എത്തിയത്.
കിരൺ അടക്കമുള്ള പ്രതികൾ വീട്ടിലേക്ക് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടവരെ വിളിച്ച് വരുത്തുകയും ഭാര്യമാരെ നേരിൽ കാണിച്ച് ഇഷ്ട്ടമായയെങ്കിൽ മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ആണ് ചെയ്യുന്നത്. ഭാര്യമാരെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുത്തുന്നത്. ഒരേ മുറിയിൽ രണ്ട് കിടക്കകളിലായി മാറി ഭാര്യമാരെ ലൈംഗികമായി പങ്കുവയ്ക്കുന്ന രീതിയാണ് ഇവരുടേതെന്ന് സി ഐ പി കെ സാബു പറഞ്ഞു.












Click it and Unblock the Notifications