ഒപ്പീസ് പ്രാർത്ഥനയുമായി ബന്ധപെട്ട് കത്തിച്ച് വെച്ച മെഴുകുതിരിയിൽ നിന്നും ഉടുപ്പിൽ തീ പടർന്നു; 4 ദിവസം ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു!
എടത്വാ: മുത്തച്ഛന്റെ കല്ലറയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ ബാലിക മരിച്ചു. വേഴപ്ര വില്ലുവിരുത്തിയിൽ ആൻറണിയുടെയും ലീനയുടെയും മകൾ ടീന ആൻറണിയാണ് മരിച്ചത്.
കഴിഞ്ഞ
ബുധനാഴ്ച
രാവിലെ
8.30
ന്
സണ്ടേസ്കൂൾ
വിശ്വാസോത്സവത്തിന്റെ
ഭാഗമായി
വേഴപ്ര
സെന്റ്
പോൾസ്
പള്ളിയിൽ
എത്തിയതായിരുന്നു
ബാലിക.
കുനിഞ്ഞ്
നിന്ന്
കല്ലറയിൽ
പൂക്കൾ
വയ്ക്കാൻ
ശ്രമിക്കുന്നതിനിടെ
പിന്നിലെ
കല്ലറ
യിൽ
ഒപ്പീസ്
പ്രാർത്ഥനയുമായി
ബന്ധപെട്ട്
കത്തിച്ച്
വെച്ച
മെഴുകുതിരിയിൽ
നിന്നും
ഉടുപ്പിൽ
തീ
പടരുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന കുട്ടികൾ ബഹളം കൂട്ടിയതോടെ ഓടിയെത്തിയ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്ക് എത്തിയ യുവതികളും ചേർന്ന് തീ കെടുത്തി ചങ്ങനാശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ എറണാകുളത്ത് ചികിത്സയിലായിരുന്നു .ഏപ്രിൽ ആറിന് ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് ബാലിക മരണമടഞ്ഞത്