ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം;മതവികാരം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ആലപ്പുഴ: മതവിദ്വേഷ പ്രസംഗത്തില്‍ ഗുരുതര കണ്ടെത്തലുമായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പരിശീലനം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മതവികാരം ആളിക്കത്തിക്കാന്‍ പ്രതികള്‍ ലക്ഷ്യമിട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലീം ജനവിഭാഗത്തെ ഇളക്കിവിടാനാണ് ശ്രമിച്ചതെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ട് പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

നിലവില്‍ കേസിലുള്ളത് മൂന്ന് പ്രതികളാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴ ജില്ല സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതിയാണ്. അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയാണെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇന്നലെ രാത്രി തന്നെ കുട്ടിയെ കണ്ടെത്താന്‍ പോലീസ്, വീട് ഇരിക്കുന്ന തങ്ങള്‍ നഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ്. കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞ ദിവസം മുതല്‍ പോലീസ് പരക്കം പാച്ചിലിലാണ്. തോപ്പുംപടി, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ കുട്ടിയെ തേടി പോലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
രണ്ട് ദിവസമായി ഒരു സംഘം പോലീസ് ഈരാറ്റുപേട്ടയില്‍ തമ്പടിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കുട്ടിയുടെ മുദ്രാവാക്യം വിളിയിലെ ഉച്ചാരണ ശൈലി നോക്കിയായിരുന്നു കണ്ടുപിടിക്കാന്‍ ശ്രമിച്ചത്. തോപ്പുംപടി, പള്ളുരുത്തി ഭാഗങ്ങളില്‍ ഉള്ളവരുടെ ഉച്ചാരശൈലി പോലെയുണ്ട് മുദ്രാവാക്യം വിളിയെന്നാണ് വിലയിരത്തല്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുടച്ടിയുടെ മുഴുവന്‍ അവകാശങ്ങളും സംരക്ഷിച്ച് കൊണ്ടായിരിക്കും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ അവിടെ വിളിച്ച മുദ്രാവാക്യം വിളിയുടെ പിന്നിലുള്ളവരെ കണ്ടെത്താനാവൂ.
പോലീസ് ഈ കുട്ടിയെ കണ്ടെത്താനായില്ലെങ്കില്‍ കേസ് തെളിയിക്കാനാവില്ല. നിലവില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് നില്‍ക്കുകയാണ് പോലീസ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. സംഭവത്തില്‍ അറസ്റ്റുണ്ടായെങ്കിലും, ഈ കുട്ടിയെ കുറിച്ച് അറസ്റ്റിലായവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റ് റാലികളിലും കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയും ഇതിനിടെ പുറത്തുവന്നിരുന്നു.രാഷ്ട്രീയ വിഷയമായതോടെ പോലീസിന് കുട്ടിയെ കണ്ടെത്താനുള്ള സമ്മര്‍ദവും വര്‍ധിച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications