'വിവാഹം കഴിഞ്ഞ് മടങ്ങവെ പെൺകുട്ടിയെ പിടിച്ച് കൊണ്ട് പോയി കുടുംബം'; ഹേബിസയ് കോർപസ് ഫയൽ ചെയ്ത് യുവാവ്
ആലപ്പുഴ; ഭാര്യയെ കണ്ടെത്താൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്ത് യുവാവ്. അമ്പലപ്പുഴ സ്വദേശി ശ്രീനാഥ് ആണ് പരാതിയുമായി കോടതിയിൽ എത്തിയത്. 20 ദിവസമായിട്ടും തന്റെ ഭാര്യയെ കണ്ടെത്താൻ ആയിട്ടില്ലെന്ന് ശ്രീനാഥ് പറയുന്നു.
Recommended Video
ഷോക്കിങ്ങ്!! കൊവിഡ് പരിശോധനയ്ക്കെത്തിയ യുവതിയുടെ യോനി സ്രവം ശേഖരിച്ചു; ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ
കോലഞ്ചേരി വടയമ്പാടി സ്വദേശിനി ശിവകാമിയും ശ്രീനാഥുമായുള്ള വിവാഹം ജൂലൈ ഏഴിനാണ് നടന്നത്. പെൺകുട്ടിയുടെ വീട്ടുകാർ ഇരുവരുടേയും ബന്ധത്തിന് എതിരായിരുന്നു. ഇത് മറികടന്നായിരുന്നു വിവാഹം.
വീടുവിട്ട് ഇറങ്ങി
ബെംഗളൂരുവിൽ നള്സായി ജോലി ചെയ്യുകയായിരുന്നു ശ്രീനാഥ്. അവിടെ ബിഎഎംസ് വിദ്യാര്‍ഥിനിയായിരുന്നു കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമി. നാല് വർഷം മുൻപാണ് ഇരുവരും പ്രണയത്തിലായത്. വീട്ടിൽ വിവാഹാലോചന ശക്തമായതോടെ വീട്ടിൽ നിന്നും ശ്രീനാഥിനൊപ്പം ശിവകാമി ഇറങ്ങി പോകുകയായിരുന്നു.
ഹിന്ദുമാരേജ് ആക്ട് പ്രകാരം
തുടർന്ന് ഹിന്ദു മാരേജ് ആക്റ്റ് പ്രകാരം അമ്പലപ്പുഴ ദേവീ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. ശിവകാമി തന്നെ ഇക്കാര്യം വീട്ടിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ ശ്രീനാഥിന്റെ വീട്ടിൽ വിവാഹ ദിവസം വൈകീട്ട് എത്തി. ശിവകാമിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൊണ്ട് പോകാൻ ശ്രമം നടത്തി.
ബലം പ്രയോഗിച്ചു
എന്നാൽ ശിവകാമി ഇതിന് തയ്യാറാകാതിരുന്നതോടെ ബലംപ്രയോഗിച്ചു. ഇതോടെ നാട്ടുകാർ ഇടപെടുകയും ശിവകാമിയുടെ വീട്ടുകാർ മടങ്ങി പോകുകയും ചെയ്തു. അതേസമയം ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് ശിവകാമിയുടെ അച്ഛൻ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. പോലീസ് സ്റ്റേഷനിലും പരാതി നൽകി.
ശ്രീനാഥിനൊപ്പം പോകാൻ
ഇതോടെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ശിവകാമിയും ശ്രീനാഥും പോലീസ് സ്റ്റേഷനിൽ എത്തി. പിതാവ് മിസ്സിങ്ങ് കേസ് ഫയൽ ചെയ്തതിനാൽ ഹൈക്കോടതിയിലും ഹാജരായി. കോടതിയിൽ തനിക്ക് ശ്രീനാഥിനൊപ്പം പോയാൽ മതിയെന്ന് ശിവകാമി വ്യക്തമാക്കി. ശിവകാമിയുടെ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തു.
കാറിൽ മടങ്ങവേ
ഇതോടെ പെൺകുട്ടിയേയും കൂട്ടി ശ്രീനാഥ് കാറിൽ വീട്ടിലേക്ക് മടങ്ങി. എന്നാൽ കാറില്‍ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടര്ന്നെത്തിയ ഗുണ്ടാസംഘം തങ്ങളെ തടയുകയായിരുന്നുവെന്ന് ശ്രീനാഥ് പറയുന്നു. തുടർന്ന് കാറിൽ നിന്ന് ശിവകാമിയെ വലിച്ചിറക്കി കൊണ്ടുപോയതായും തന്നെ മർദ്ദിച്ചതായും ശ്രീനാഥ് പറഞ്ഞു.
അപയാപ്പെടുത്തിയോ എന്ന്
ശിവാകമിയെ അപായപ്പെടുത്തിയോയെന്ന ഭയത്തിലാണ് ശ്രീനാഥ്. ശിവകാമിയെ അനുനയിപ്പിച്ച് അകറ്റാൻ കുടുംബം ശ്രമം നടത്തുന്നുണ്ടെന്ന ആശങ്കയും ശ്രീനാഥ് പങ്കുവെച്ചു. ശിവകാമിയെ മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുമോയെന്ന ഭയത്തിലാണ് ശ്രീനാഥ്. ഭാര്യയെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് കോലഞ്ചേരി പോലീസിലും പരാതി നൽകിയിട്ടുണ്ടെന്നും ശ്രനാഥ് പറഞ്ഞു.
കോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകും
കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്, പെരുവഴിയിൽ?