പ്രചാരണത്തിലുടനീളം പക്ഷപാതിത്വം, എതിർ സ്ഥാനാർത്ഥിക്കായി പിആർ വർക്ക്; മാധ്യമങ്ങൾക്കെതിരെ യു പ്രതിഭ
കായംകുളം: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഇടത് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ യു പ്രതിഭ രംഗത്ത്. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് അപകീര്‍ത്തികരമായ രീതിയിലാണ് മാധ്യമങ്ങള്‍ പെരുമാറിയതെന്ന് യു പ്രതിഭ പറഞ്ഞു. പ്രചാരണത്തിലുടനീളം പക്ഷപാതിത്വം കാണിക്കുകയും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്‌തെന്നും പ്രതിഭ ആരോപിക്കുന്നു.

മാധ്യമങ്ങള്‍ എല്ലായപ്പോഴും അവരുടെ വീട്ടിലായിരുന്നെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കന്‍ മലയാളി അസോസിയേഷന്‍ - ഫോമാ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാര്‍ഥി ഞാനായിരുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്. എതിര്‍ സ്ഥാനാര്‍ഥിയുടെ വീടിന് ചുറ്റുമായിരുന്നു മാധ്യമങ്ങള്‍ സദാസമയം. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് പോലെ ഒരു ചര്‍ച്ച കൂടി വയ്ക്കണം. മാധ്യമങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ അപ്പോള്‍ കൂടുതലായി വെളിപ്പെടുത്താമെന്നും പ്രതിഭ പറയുന്നു. അതേസമയം, കോണ്‍ഗ്രസിന്റെ അരിത ബാബുവാണ് കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications